തെരുവിെൻറ ഹൃദയം പാടുമ്പോൾ ഉണരുന്ന വർണങ്ങൾ
text_fieldsഷാർജ: അൽതാവൂനിലെ എക്സ്പോ സെൻററിൽ അരങ്ങേറുന്ന എക്സ്പോഷർ പ്രദർശനത്തിൽ ഒരു തെ രുവുണ്ട്, ക്ലിക്കുകളുടെ സൂക്ഷ്മതയില്‍ നിന്ന് ഉയിരെടുത്ത തെരുവ്. ഇന്ത്യയടക്കമുള്ള ര ാജ്യങ്ങളിലെ ആധാരമില്ലാത്ത ജനം അതിരും കാവൽക്കാരനുമില്ലാതെ കൂടിക്കലരുന്ന തെരുവി ന് ഒരു ഭാഷയാണ്, വിലക്കുകളില്ലാത്ത മാനവികതയുടെ ഭാഷ.
ഓരോ തെരുവും ഭരണകൂടങ്ങളിൽനിന്ന് വളരെ അകലെയാണെന്ന് വിളിച്ചുപറയുന്ന ചിത്രങ്ങൾ മിയാമി അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഉത്സവത്തിൽ നിന്നാണ് ഷാർജയിൽ എത്തിയത്. പുറംലോകത്തിെൻറ മുൻവിധികളല്ല തെരുവുകളുടെ യാഥാർഥ്യമെന്ന് ഈ ചിത്രങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിച്ചാൽ മനസ്സിലാകും. സംഗീതം, സാഹിത്യം, വായന, രതി, പ്രാർഥന, ഉറക്കം, കുടുംബം തുടങ്ങി ജീവിതത്തിെൻറ എല്ലാതലങ്ങളെയും തെരുവുകൾ അടയാളപ്പെടുത്തുന്നു.
തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ ഏത് സമയത്തും അന്യനെന്ന് മുദ്ര കുത്തപ്പെടാവുന്ന ഭരണകൂടങ്ങളിൽനിന്ന് അത്രയും അടുത്താണ് തെരുവുകളുള്ളത്. വ്യത്യസ്ത ഫോട്ടോഗ്രാഫർമാർ ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്ന് പകർത്തിയവയാണ് ചിത്രങ്ങൾ. എന്നാൽ, ഇവയെല്ലാം ഒരേ സ്രോതസ്സിൽ നിന്നാണെന്ന് കാഴ്ചക്കാർക്ക് തോന്നിപ്പോകും. കാരണം സ്നേഹം എന്ന വർണത്താലാണ് അവയെല്ലാം വരച്ചിടപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.