ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവിസ് അടുത്ത വർഷം
text_fieldsദുബൈ: യു.എ.ഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവിസ് അടുത്ത വർഷം ആരംഭിക്കും. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവിസിന്റെ പുരോഗതി പങ്കുവെച്ചത്. ഭരണാധികാരിയുടെ അൽ ദഫ്ര മേഖലയിലെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാനുമായി ഇത്തിഹാദ് റെയിൽ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പങ്കുവെച്ച സാമൂഹിക മാധ്യമ കുറിപ്പിലാണ് പാസഞ്ചർ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. റെയിൽവേ പദ്ധതിക്ക് ശൈഖ് ഹംദാൻ നൽകുന്ന പിന്തുണക്ക് ഇത്തിഹാദ് റെയിൽ നന്ദി അറിയിച്ചു. ഇത്തിഹാദ് റെയിൽ സി.ഇ.ഒ ശാദി മലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ആദ്യഘട്ടത്തിൽ ഏത് റൂട്ടിലാണ് പാസഞ്ചർ സർവിസ് ആരംഭിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. മണിക്കൂറിൽ 200 കിലോമീറ്ററാണ് െട്രയിനിന്റെ വേഗം. യു.എ.ഇയുടെ 11 നഗരങ്ങളെയാണ് ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുക. അബൂദബിയിലെ അൽ സിലയിൽനിന്ന് ഫുജൈറ വരെ റെയിൽ ശൃംഖല നീളും. ഭാവിയിൽ ഒമാനിലേക്ക് നീട്ടാനുള്ള പദ്ധതിയുമുണ്ട്. 40 ബില്യൺ ദിർഹമാണ് 1200 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

