Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപരിസ്ഥിതി സംരക്ഷണം...

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി ഇത്തിഹാദ് റെയിൽ

text_fields
bookmark_border
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി ഇത്തിഹാദ് റെയിൽ
cancel

അബൂദബി: പരിസ്ഥിതിസംരക്ഷണ മാനദണ്ഡങ്ങൾ പാലിച്ച് യു.എ.ഇയുടെ ദേശീയ റെയിൽവേ ശൃംഖലയുടെ നിർമാണം പുരോഗമിക്കുന്നു. അബൂദബി പരിസ്ഥിതി ഏജൻസിയും ഇത്തിഹാദ് റെയിലും സംയുക്തമായാണ് പരിസ്ഥിതിക്കിണങ്ങിയ റെയിൽ നിർമിക്കുന്നത്. യു.എ.ഇ-സൗദി അതിർത്തി മുതൽ അബൂദബി വരെയും അവിടെനിന്ന് ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കും കിഴക്കൻ തീരത്തെ ഫുജൈറയിലേക്കുമാണ് ദേശീയ റെയിൽ.

പദ്ധതിയുടെ തുടക്കംമുതൽ യു.എ.ഇയുടെ പ്രകൃതിസംരക്ഷണം ഉറപ്പുവരുത്താൻ പരിസ്ഥിതി, പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെയും മൃഗങ്ങളെയും സംരക്ഷിക്കാൻ നടപടി സ്വീകരിച്ചു. റെയിൽപാത നിർമിക്കുന്ന ഭാഗത്തെ മരുഭൂമിയിലെ പ്രാദേശിക വൃക്ഷങ്ങളെയും കുറ്റിച്ചെടികളെയും നശിപ്പിക്കാതെ മാറ്റിനടുന്നതിന് പരിസ്ഥിതി ഏജൻസിയും ഇത്തിഹാദ് റെയിലും തീരുമാനിച്ചു. ഇതിെൻറ ഭാഗമായി പാരമ്പര്യമൂല്യമുള്ള ദേശീയ വൃക്ഷങ്ങളായ ഗാഫ്, സിദർ, ഈന്തപ്പന എന്നിവ സംരക്ഷിക്കാൻ ശ്രമിച്ചു. 550ൽ അധികം മരങ്ങൾ മാറ്റിനടുകയും 590 മരങ്ങൾ പുതുതായി നട്ടുപിടിപ്പിക്കുകയും ചെയ്തു. മൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളിലൂടെയുള്ള 95 ക്രോസിങ്ങുകൾ ഉൾപ്പെടെ 1200 കിലോമീറ്റർ റെയിൽവേ ശൃംഖലയിൽ വന്യജീവി ഇടനാഴികൾ സൃഷ്ടിക്കാനും പരിസ്ഥിതി ഏജൻസിയും ഇത്തിഹാദ് റെയിലും പ്രവർത്തിക്കുന്നു.

യു.എ.ഇ ദേശീയ റെയിൽവേ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ഇത്തിഹാദ് റെയിലുമായി സഹകരിച്ചതിൽ അബൂദബി പരിസ്ഥിതി ഏജൻസി അഭിമാനിക്കുന്നതായി പരിസ്ഥിതി ഗുണനിലവാര മേഖല എക്‌സിക്യൂട്ടിവ് ഡയറക്ടർ ശൈഖ അഹമ്മദ് അൽ ഹൊസാനി ചൂണ്ടിക്കാട്ടി. നിരന്തരം പാരിസ്ഥിതിക ആഘാത വിലയിരുത്തലുകൾ നടത്തി. പ്രകൃതിദത്ത ആവാസ വ്യവസ്ഥകൾ, സസ്യജന്തുജാലങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ റെയിൽവേ ട്രാക്ക് സ്ഥാപിക്കാനും കഴിഞ്ഞു.

മൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കും

പാതക്ക് ചുറ്റുമുള്ള ജന്തുജാലങ്ങളെ സംരക്ഷിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ ഉൾപ്പെടെ വിവിധതരം ജീവികൾക്ക് അഭയവും ഭക്ഷണവും നൽകുന്നതിന് സൗകര്യം ഒരുക്കി. മൃഗങ്ങൾ ഉൾപ്പെടെ ജീവജാലങ്ങളെയും അവയുടെ യാത്രാവഴികളും പഠനവിധേയമാക്കി.

ഇതനുസരിച്ച് ദേശീയ റെയിൽവേ ശൃംഖലയിൽ മൃഗങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന വന്യജീവി ക്രോസിങ്ങുകളുടെ രൂപകൽപന തയാറാക്കി. റെയിൽവേ ട്രാക്കിൽനിന്ന് 270 മീറ്ററോളം അകലെയാണ് അബൂദബി പരിസ്ഥിതി ഏജൻസി നിയന്ത്രിക്കുന്ന സംരക്ഷിത പ്രദേശമായ അൽ വത്ബ വെറ്റ് ലാൻഡ് റിസർവ്. ദേശാടന പക്ഷികൾ ഉൾപ്പെടെ ഈ റിസർവിൽ വസിക്കുന്ന ജീവജാലങ്ങളുടെ ആഘാതം കുറയ്ക്കാൻ പ്രായോഗിക നടപടികൾ സ്വീകരിച്ചു.

അൽ വത്ബ പ്രദേശത്തുകൂടി ട്രെയിൻ കടന്നുപോകുമ്പോൾ അവയുടെ വേഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ശബ്ദം കുറയ്ക്കുന്നതിന് 'ഹോൺ രഹിത പ്രദേശമായി' പ്രഖ്യാപിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Etihad Rail
News Summary - Etihad Rail ensures environmental protection
Next Story