Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ അത്ഭുതം,...

യു.എ.ഇ അത്ഭുതം, മലയാളികൾ അത്യത്ഭുതം -എതിരൻ കതിരവൻ

text_fields
bookmark_border
യു.എ.ഇ അത്ഭുതം, മലയാളികൾ അത്യത്ഭുതം -എതിരൻ കതിരവൻ
cancel
camera_alt?????????? ??????????

പ്രളയ ദുരന്തമുൾപ്പെടെയുള്ള കേരളത്തിലെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകണമെങ്കി ൽ പരിസ്ഥിതിയെ മാനിക്കുന്ന സമൂഹിക പശ്ചാത്തലം ഉരുത്തിരിയണമെന്ന് ഷിക്കാഗോ സർവകല ാശാലയിലെ ജനിതക ഗവേഷകനും ശാസ്ത്ര എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.എതിരൻ കതിര വൻ. മഴവെള്ളം ഭൂമിക്കടിയിലേക്കിറങ്ങാനുള്ള പഴുതുകളടച്ച മനുഷ്യരുടെ മനസ്ഥിതിക്ക ു മാറ്റം വരണം. കേരളത്തിലെ എല്ലാ കായലുകളും മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലേ ക്ക് ഇത്ര ജലം എത്തുന്ന സ്ഥലം ലോകത്തൊരിടത്തും ഇല്ലെങ്കിലും കുടിവെള്ളത്തിനായി കേഴുക ണ് കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യർ.

41വർഷമായി അമേരിക്കയിൽ കഴിയുന്ന ഡോ. എതിരൻ കതിരവൻ തെൻറ പ്രഥമ യു.എ.ഇ സന്ദർശനത്തിനിടെ ‘ഗൾഫ്മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ഈ സന്ദർശനം അറബ് രാജ്യങ്ങളെക്കുറിച്ചുള്ള ചിന്താഗതികളെ മാറ്റിമറിച്ചതായി അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമാണ് യു.എ.ഇ. കേരളം നില നിർത്തുന്നത് ഗൾഫിലെ പ്രവാസി മലയാളികളാണെന്ന് കേട്ടറിവു മാത്രമായിരുന്നു. ഇവിടെ വന്നപ്പോൾ കേരളത്തിലെ പ്രളയത്തിെൻറ വിഷമങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ ഓടി നടക്കുന്ന മനുഷ്യ സ്‌നേഹികളെയും കണ്ടു. മനുഷ്യ സ്‌നേഹത്തിലും സാംസ്‌കാരിക മികവിലും യു.എ.ഇയിലെ മലയാളികൾ വളരെ മുമ്പിലാണ്. വേറൊരു രാജ്യത്തും ഇത്തരമൊരു കാഴ്ച കാണാനാവില്ല. ഗൾഫ് മലയാളികളുടെ സാംസ്‌കാരിക സവിശേഷതയും സത്യസന്ധതയും സമഗ്രതയും ആർദ്രതയുമൊക്കെ ചുരുങ്ങിയ ദിവസത്തിനകം ബോധ്യപ്പെട്ടു. അമേരിക്കയിലെ നീണ്ട പ്രവാസത്തിൽ ഒരിക്കൽ പോലും ഈ അനുഭവം ഉണ്ടായിട്ടില്ല. കേരളത്തിൽ രാഷ്്ട്രീയ പരിസ്ഥിതി സാഹചര്യങ്ങളോട് ഒട്ടും യോജിക്കാനാവാത്തതിനാൽ അമേരിക്കയിൽ നിന്ന് വിട്ട് നാട്ടിൽ സ്ഥിര താമസമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനില്ല. ഭാര്യ സേതുലക്ഷ്മി മക്കളായ നിലിമ,മാലിനി എന്നിവർക്കൊപ്പം ഷിക്കാഗോയിൽ സ്ഥിര താമസമാണ്. കൊടും ചൂടാണെങ്കിലും യു.എ.ഇ കിടിലൻ സ്ഥലമാണ്. അർധ രാത്രിക്കു ശേഷവും ഭയമില്ലാതെ നടക്കുന്ന സ്ത്രീ പുരുഷന്മാരെ കണ്ടതും വിചിത്രാനുഭവമായി.

ബ്ലോഗിങും ഇൻറർനെറ്റുമെല്ലാം ഇന്ത്യൻ ദിനചര്യയുടെ ഭാഗമാകുന്നതിന് ഏറെ മുൻപ് ഇൗ മേഖലയിൽ സജീവമായിരുന്ന എതിരൻ കതിരവന് ലോകത്തിെൻറ പല കോണുകളിലും വായനക്കാരുണ്ട്. ബ്ലോഗു തുടങ്ങുമ്പോൾ മനോഹരവും ശ്രദ്ധേയവുമായ പേരുകൾ എല്ലാവരും തെരഞ്ഞെടുത്തപ്പോൾ തനിക്ക് പ്രിയപ്പെട്ടതായി തോന്നിയത് എതിരൻ കതിരവൻ ആണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പ്രശസ്തനായ ‘എതിരൻ കതിരവൻ’ എന്ന ചരിത്ര പുരുഷനെക്കുറിച്ച് പുസ്തകങ്ങളിൽ വായിച്ചാണ് മനസിൽ പ്രിയം തോന്നിയത്. ചങ്ങനാശേരി പെരുന്ന ക്ഷേത്രത്തിൽ ചെമ്പു തകിടിൽ അഥവാ ചേപ്പേടിൽ ആലേഖനം ചെയ്യപ്പെട്ട കുടുംബ തായ് വഴിയിലെ പ്രശസ്ത നാടുവാഴിയായിരുന്നു എതിരൻ കതിരവൻ.

ബ്ലോഗ് എഴുത്തിൽ ഉപയോഗിച്ച പേരിൽ തന്നെ പിന്നീട് അറിയപ്പെടാനും പരിചയപ്പെടുത്താനും തുടങ്ങി അമേരിക്കയിൽ മൂന്നു സർവകലാശാലകളിലായി 35 വർഷം സേവനമനുഷ്ഠിച്ച ഇൗ പാലാ മീനച്ചിൽ സ്വദേശി. മനുഷ്യ ശരീരത്തിലെ ക്യാൻസർ ജീനുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ശരിരത്തിലുണ്ടാകുന്ന മുറിവ് ഭേദപ്പെടുത്താനുള്ള എളുപ്പ വഴികളെക്കുറിച്ചുള്ള തന്മാത്രാ ശാസ്ത്രത്തിലും പ്രവർത്തിച്ചു. മനുഷ്യരിലെ ദേഷ്യം തലച്ചോറിലെ ന്യൂറോൺ കോശങ്ങളുടെ പ്രവർത്തനഫലമായാണ്. ദേഷ്യം നിയന്ത്രിക്കാൻ സ്വയം പരിശീലിക്കുകയേ മാർഗമുള്ളു. സംഗീതം തലച്ചോറിലെ ജീനുകളിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തും. ജീനുകൾ ഉണരും. അതുവഴി ബൗദ്ധിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. പലയാവർത്തി ആവർത്തിക്കപ്പെടുമ്പോഴാണ് ഓർമയിൽ അതു തങ്ങി നിൽക്കുന്നത്. അതിനു സമയവും സന്ദർഭവുമൊന്നും പ്രശ്‌നമല്ല. പലയാവർത്തി എന്തു കാര്യവും ആവർത്തിക്കപ്പെട്ടാലും അത് വീണ്ടും വീണ്ടും ഓർമിക്കപ്പെടും.

ശാസ്ത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ഇദ്ദേഹം ചില ഗവേഷണ ഫലങ്ങൾക്ക് പേറ്റൻറ് എടുത്തിട്ടുണ്ട്. ശാസ്ത്രവിഷയങ്ങൾ കൂടാതെ കഥ, സിനിമ, സംഗീതം, നൃത്തം എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങളും സാമൂഹികവിഷയങ്ങളെ അനുബന്ധമാക്കിയ പംക്തികളും അച്ചടി, ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്.

ഇന്ത്യൻ എക്‌സ്പ്രസ് (ഐ.ഇ) മലയാളം കോളമിസ്റ്റാണ്. മലയാളിയുടെ ജനിതകം (ഡി. സി. ബുക്‌സ്), സുന്ദരഗാനങ്ങൾ-അകവും പൊരുളും (പൂർണ്ണ പബ്ലിക്കേഷൻസ്), പാട്ടും നൃത്തവും-ഉൾക്കാഴ്ചകൾ വിചാരണകൾ (കൈരളി ബുക്‌സ്), ബിഗ് ഫിഷ് സ്മാൾ ഫിഷ്(ലോഗോസ് ബുക്ക്‌സ്), സിനിമയുടെ സാമൂഹിക വെളിപാടുകൾ (ഡി. സി. ബുക്‌സ്) എന്നിവയാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.ഈ മാസം എട്ടിന് അബൂദബിയിലെത്തിയ എതിരൻ കതിരവൻ യു.എ.ഇയെയും ഇവിടുത്തെ മലയാൺമയെയും കുറിച്ചുള്ള നല്ലോർമകളുമായി ഇന്ന് രാവിലെ ഇത്തിഹാദ് വിമാനത്തിൽ ഷിക്കാഗോയിലേക്ക് മടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsEthiran kathiravan
News Summary - Ethiran Kathiravan-uae-gulf news
Next Story