ഇ^പേമെൻറ് വ്യാപിക്കുന്നെങ്കിലും വിപണിയില്‍ തളരാതെ കറന്‍സി
text_fieldsഅബൂദബി: ഇ^പേമെൻറ് സംവിധാനത്തിൽ വലിയ മുന്നേറ്റം നടത്തുന്ന യു.എ.ഇയില്‍ 75 ശതമാനം ഇടപാടുകള്‍ ഇപ്പോഴും കറന്‍സിയിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇ-^പേമെൻറ് സംവിധാനത്തില്‍ രാജ്യത്ത് 102 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടും ഇത് മൊത്തം ഇടപാടിെൻറ 25 ശതമാനം മാത്രമേ ആകുന്നുള്ളൂ. ബസ്യാത്ര മുതല്‍ ഭക്ഷണം വരെ ഇ^പേമെൻറ് സംവിധാനത്തിലൂടെ സാധ്യമാകുന്ന യു.എ.ഇയില്‍ മൊത്തം ഇടപാടുകളുടെ 75 ശതമാനം ഇപ്പോഴും കറന്‍സിയിലാണെന്നാണ് ഫസ്റ്റ് അബൂദബി ഗള്‍ഫ് ബാങ്കിെൻറ സീനിയര്‍ വൈസ് പ്രസിഡൻറും പേമെൻറ് വിഭാഗം തലവനുമായ രമണകുമാര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
2011നും 2015നും ഇടക്ക് ബാങ്ക് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാട് 7500 ലക്ഷം ദിര്‍ഹമായി ഉയര്‍ന്നു. നാല് വർഷത്തിനിടെ 102 ശതമാനം വളര്‍ച്ചയാണിത്. അപ്പോഴും വിപണിയിലെ രാജാവ് കറന്‍സി തന്നെയാണെന്ന് പഠനം പറയുന്നു. 81 ശതമാനം ജനങ്ങളും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന രാജ്യമാണ് യു.എ.ഇ. 90 ശതമാനം വീടുകളിലും ഇൻറര്‍നെറ്റ് കണക്ഷനുണ്ട്. അതിനാൽ തന്നെ പണരഹിത വിപ്ലവത്തിന് എന്തുകൊണ്ടും അനുകൂലമായ രാജ്യം. എന്നിട്ടും മാറ്റം മന്ദഗതിയിലാണ്.
2020ഓടെ ഇ^കോമേഴ്സ് ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. മൂല്യവര്‍ധിത നികുതി കൂടി ഏര്‍പ്പെടുത്തിയതോടെ കണക്കുകള്‍ സുതാര്യമാക്കാന്‍ കൂടുതല്‍ പേര്‍ ഇ^പേമെൻറിലേക്ക് മാറുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.