മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിന് യു.എ.ഇ മന്ത്രിസഭ ദേശീയ നയം പാസാക്കി
text_fieldsഅബൂദബി: ആരോഗ്യ ഇൻഷുറൻസ്, ആവശ്യങ്ങൾക്ക് അനുസൃതമായി നവീകരിച്ച വീട് തുടങ്ങിയവ ലഭ്യമാക്കി മുതിർന്ന യു.എ.ഇ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് യു.എ.ഇ മന്ത്രിസഭ ദേശീയ നയം പ്രഖ്യാപിച്ചു. വയോധികരുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ്, ശാരീരികക്ഷമത നിലനിർത്താനുള്ള കായിക പ്രവർത്തനങ്ങളുടെ സംഘാടനം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് നയമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
വ്യക്തമാക്കി. ആധുനിക കാലത്തെ വൈദഗ്ധ്യങ്ങൾ മുതിർന്ന പൗരന്മാർക്ക് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കും. വയോധികരുടെ ആവശ്യങ്ങൾക്കൊത്ത് വീടുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും. പീഡനങ്ങളിൽനിന്നും അക്രമങ്ങളിൽനിന്നും വയോധികരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും പുതിയ നയത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വയോധികരെ ഇനി മുതൽ ‘സീനിയർ സീറ്റിസൺ’ എന്നായിരിക്കും പരാമർശിക്കുകയെന്ന് ൈശഖ് മുഹമ്മദ് ട്വിറ്ററിൽ പറഞ്ഞു. അനുഭവ പരിജ്ഞാനത്തിലും രാജ്യത്തിനുള്ള സേവനത്തിലും അവർ സീനിയർമാരും നമ്മുടെ കണ്ണിലും ഹൃദയത്തിലും ഉന്നതരും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.എ.ഇയിൽ കാൽ ലക്ഷത്തോളം മുതിർന്ന പൗരന്മാരാണുള്ളതെന്ന് സാമൂഹിക വികസന മന്ത്രി ഹെസ്സ ബൂ ഹുമൈദ് പറഞ്ഞു. സാമൂഹിക വികസന മന്ത്രാലയം അവരുമായി ക്രിയാത്മക ആശയവിനിമയം നടത്തുകയും സാമ്പത്തിക^സാമൂഹിക പിന്തുണ നൽകുകയും ചെയ്യുന്നതായും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.