പെരുന്നാള്‍ മൊഞ്ചണിഞ്ഞ് വിപണികള്‍
text_fieldsഷാര്‍ജ: റമദാന് 27 പിന്നിട്ടതോടെ വിപണികളില്‍ പെരുന്നാള്‍ തിളക്കമേറി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാല്‍ തിക്കും തിരക്കിനും കുറവ് വന്നിട്ടുണ്ടെങ്കിലും വിപണികളില്‍ ആളൊഴിഞ്ഞ നേരമില്ല.ഷാര്‍ജ റോളയിലെ അല്‍ ഗുബൈര് മാര്‍ക്കറ്റില്‍ പെരുന്നാള്‍ കച്ചവടം വന്നു തുടങ്ങിയതായി കച്ചവടക്കാര്‍ പറഞ്ഞു.
അവധി ദിവസങ്ങളില്‍ സജ പോലുള്ള വ്യവസായ മേഖലകളില്‍നിന്ന് നിരവധി പേരാണ് ഈ മാര്‍ക്കറ്റില്‍ എത്തുന്നത്.മലയാളികളുടെ കുത്തക എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ചന്തയില്‍ ഉപ്പുതൊട്ട് കര്‍പ്പുരം വരെയുള്ള സാധന-സാമഗ്രികള്‍ സുലഭമാണ്. വിലക്കുറവും പൊതുഗതാഗതം ഉപയോഗിച്ച് എത്താനുള്ള സൗകര്യവും വിലപേശാനുള്ള അവസരവുമാണ് ഗുവൈറിലേക്ക് ആളെ കൂട്ടുന്നത്.
ദുബൈയിലെ നായ്ഫിലും അബൂദബി പട്ടണത്തിലും വടക്കന്‍ എമിറേറ്റുകളിലും പെരുന്നാള്‍ വിപണി ഉണർന്നിട്ടുണ്ട്. നിരവധി ആനുകൂല്യങ്ങളാണ് സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചത്. പ്രതിവാര നറുക്കെടുപ്പുകളിലൂടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളിലെ പഠനം ഓണ്‍ലൈനിലായതോടെ നിരവധി കുടുംബങ്ങളാണ് സന്ദര്‍ശക വിസയിലും മറ്റും യു.എ.ഇയില്‍ എത്തിയത്. പെരുന്നാള്‍ നമസ്കാരം പോലുമില്ലാതെയാണ് ഇക്കുറി നാട്ടിലെ ഈദ് കടന്നുപോകുന്നത്. എന്നാല്‍, ഗള്‍ഫില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നമസ്കാരം നടക്കും.
യു.എ.ഇയില്‍ വിവിധ കാരണങ്ങളാല്‍ ആഹാരത്തിനും മരുന്നിനും മറ്റും വകയില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി നിരവധി മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പിൽ ഷോപ്പർമാരെ കാത്തിരിക്കുന്നത് അത്ഭുതകരമായ സമ്മാനങ്ങളാണ്.
ഷാര്‍ജ റമദാന് ഫെസ്റ്റിവലില്‍ സമ്മാനങ്ങളുടെ പെരുമഴയാണ്. ഇവിടെ മൂന്ന് പേര് സ്മാർട്ഫോണുകൾ നേടിയപ്പോള്‍ 18 വിജയികൾ 5000 ഡോളർ വിലമതിക്കുന്ന ഷോപ്പിങ് വൗച്ചറുകളും 10 ഷോപ്പർമാർ 2500 ദിര്‍ഹമിെൻറ ഷോപ്പിങ് വൗച്ചറുകളും കരസ്ഥമാക്കി.
2,00,000 രൂപയുടെ പുതിയ ബ്രാൻഡ് (ബി.എം.ഡബ്ല്യു എക്സ് 6) കാര്‍ സഹാറ സെൻറർ വാഗ്ദാനം ചെയ്യുമ്പോള്‍ സ്വര്‍ണ തിളക്കവുമായിട്ടാണ് സിറ്റി സെൻറർ രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.