Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലേക്ക് ഇന്നു...

അബൂദബിയിലേക്ക് ഇന്നു മുതൽ ഇ.ഡി.ഇ സ്കാൻ പരിശോധന

text_fields
bookmark_border
അബൂദബിയിലേക്ക് ഇന്നു മുതൽ ഇ.ഡി.ഇ സ്കാൻ പരിശോധന
cancel

അബൂദബി: അതിർത്തി കടന്ന് അബൂദബിയിലേക്ക് എത്തുന്നവർക്ക് ഞായറാഴ്ച മുതൽ ഇ.ഡി.ഇ സ്കാൻ പരിശോധന. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് അതിർത്തിയിൽ പരിശോധന ഏർപ്പെടുത്തിയത്. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെതന്നെ അതിവേഗത്തില്‍ കോവിഡ് കേസുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് ഇ.ഡി.ഇ സ്‌കാനറുകൾ. സ്‌കാനിങ്ങില്‍ കോവിഡ് കേസ് സംശയിക്കുന്നവരെ പരിശോധന കേന്ദ്രങ്ങളിലേക്ക് അയക്കുകയും ഇവിടെ സൗജന്യ ആൻറിജന്‍ ടെസ്റ്റിന് വിധേയരാക്കുകയും ചെയ്യും. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സക്ക് ആവശ്യമായ നിർദേശം നൽകും. മാളുകള്‍, അമ്യൂസ്‌മെൻറ് പാര്‍ക്ക്, തിയറ്റര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഇ.ഡി.ഇ സ്‌കാനറുകള്‍ ഉപയോഗിക്കുന്നുണ്ട്. അബൂദബി ദുരന്ത നിവാരണ കമ്മിറ്റിയാണ് പ്രവേശിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.

ആൻറിജൻ പോസിറ്റിവായാൽ

ആൻറിജൻ പരിശോധന പോസിറ്റിവാകുന്ന മറ്റ് എമിറേറ്റുകളിൽ വിസയുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. ഇവരെ അതിർത്തിയിൽനിന്ന് മടക്കി അയക്കും. പരിശോധന ഫലം അതത് എമിറേറ്റുകളിലെ ഹെൽത്ത് അതോറിറ്റിയെ അറിയിക്കുകയും ചെയ്യും. എന്നാൽ, അബൂദബി വിസക്കാരാണെങ്കിൽ എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കും. പക്ഷേ, ഇവർ സ്വന്തം വീട്ടിലോ താമസസ്ഥലത്തോ നിശ്ചിത ദിവസം ഐസോലേഷനിൽ കഴിയണം. ഇവരെ ട്രാക്ക് ചെയ്യുന്നതിന് കൈയിൽ റിസ്റ്റ് ബാൻഡ് ഘടിപ്പിക്കുകയും ചെയ്യും.

എന്താണ് ഇ.ഡി.ഇ സ്കാനർ?

ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇ.ഡി.ഇ റാപിഡ് പരിശോധന നടത്തുന്നത്. താപനില അളക്കുന്നത് പോലുള്ള പരിശോധനയാണിത്. സെക്കൻഡുകൾക്കുള്ളിൽ അവസാനിക്കുന്ന ഈ പരിശോധനക്കായി നമ്മുടെ രേഖകൾ നൽകേണ്ടതില്ല. സ്കാനറിൽ പച്ച നിറമാണ് കാണിക്കുന്നതെങ്കിൽ നിങ്ങൾക്ക് യാത്ര തുടരാം. എന്നാൽ, ചുവപ്പുനിറം തെളിഞ്ഞാൽ കോവിഡ് സാധ്യതയുണ്ട് എന്നാണ് അർഥം. ഇവരെ ആൻറിജൻ പരിശോധനക്ക് വിധേയരാക്കും. ഇതിനുള്ള സൗകര്യവും ഇവിടെ തന്നെയുണ്ട്. മൂക്കിൽ നിന്നുള്ള സ്രവമെടുത്തായിരിക്കും പരിശോധന. 20 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. പരിശോധനകളെല്ലാം സൗജന്യമാണ്. അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസുള്ളവരും ഈ പരിശോധനകൾക്ക് വിധേയരാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scanner
News Summary - EDE scan to Abu Dhabi from today
Next Story