ദുബൈയിൽ മറിഞ്ഞ കപ്പലിലെ ജീവനക്കാരെ രക്ഷിച്ചു
text_fieldsദുബൈ: ശക്തമായ കാറ്റിൽ മറിഞ്ഞ കപ്പലിൽനിന്ന് ഏഴു ജീവനക്കാരെ ദുബൈ െപാലീസ് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം പാം ദേരയിലാണ് അപകടമുണ്ടായത്. കപ്പൽ മറിഞ്ഞതിനെ തുടർന്ന് രണ്ട് ജീവനക്കാർ പുറത്തേക്ക് ചാടി. ഇവർ അപകടം പൊലീസിനെ അറിയിച്ചെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കാൻ സാധിച്ചില്ല.
കപ്പലിൽ ജി.പി.എസ് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ദുബൈ പൊലീസിലെ സമുദ്ര രക്ഷാദൗത്യ മേധാവി ലെഫ്റ്റനൻറ് കേണൽ അലി ആൽ നഖാബി പറഞ്ഞു. ഞായറാഴ്ച രാത്രി 7.52നാണ് അപകടം സംബന്ധിച്ച് പൊലീസിന് േഫാൺവിളിയെത്തിയത്. ശക്തമായ കാറ്റ്, ഉയർന്നുപൊങ്ങുന്ന തിരമാല, ഇരുൾ മൂടിക്കെട്ടിയ ആകാശം, അപകടസ്ഥലത്തിലെ അവ്യക്തത തുടങ്ങിയ പ്രതിസന്ധിയെല്ലാമുണ്ടായിട്ടും രക്ഷാപ്രവർത്തകർക്ക് കപ്പൽ കരയിലെത്തിക്കാനും ജീവനക്കാരെ രക്ഷിക്കാനും സാധിച്ചു. കപ്പലിൽ ജി.പി.എസ് സംവിധാനമില്ലാതിരുന്നതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. അല്ലായിരുന്നെങ്കിൽ അഞ്ച് മിനിറ്റു കൊണ്ട് രക്ഷാദൗത്യം പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നുവെന്നും അലി ആൽ നഖാബി കൂട്ടിച്ചേർത്തു. വെള്ളത്തിലേക്ക് ചാടിയ രണ്ടുപേരിൽ ഒരാൾക്ക് ചെറിയ പരിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.