ദുബൈ അന്താരാഷ്ട്ര ജീവകാരുണ്യ പ്രദർശനം ഇന്ന് മുതൽ
text_fieldsദുൈബ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദുബൈ അന്താരാഷ്ട്ര ജീവകാരുണ്യ സഹായ,വികസന സമ്മേളനവും പ്രദർശനവും (ദിഹാദ്) ചൊവ്വാഴ്ച ദുബൈ ട്രേഡ് സെൻററിൽ ആരംഭിക്കും. ദുരന്തങ്ങളും പ്രതിസന്ധികളും കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതം എന്ന പ്രമേയത്തിലാണ് ഇത്തവണ ദിഹാദിെൻറ 14ാം പതിപ്പ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയുൾപ്പെടെ 84 രാജ്യങ്ങളിൽനിന്നുള്ള 600 സ്ഥാപനങ്ങൾ പ്രദർശനത്തിൽ അണിനിരക്കുന്നതിന് പുറമെ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ലോക പ്രശസ്ത വ്യക്തിത്വങ്ങളും പ്രാദേശിക പ്രമുഖരും മൂന്നു ദിവസത്തെ പരിപാടിയിൽ സംബന്ധിക്കും.
ദുരന്തങ്ങളിലും സംഘർഷങ്ങളിലും കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഇല്ലാതാക്കാൻ സ്വീകരിക്കേണ്ട ഫലപ്രദമായ നടപടികളെക്കുറിച്ച് ചർച്ചചെയ്യാൻ നിരവധി സമ്മേളനങ്ങളും ശില്പശാലകളും ഇതോടനുബന്ധിച്ച് നടക്കും.
കുട്ടികൾക്ക് സമൂഹം ആവശ്യമായ സംരക്ഷണം നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതാണ് ഇത്തവണത്തെ ദിഹാദ്. കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും ചുഷണങ്ങളും, കുട്ടികളും പട്ടിണിയും, സംഘർഷ സാഹചര്യങ്ങൾ കുട്ടികളിലുണ്ടാക്കുന്ന അപരിഹാര്യമായ ഹാനി എന്നീ വിഷയങ്ങളെല്ലാം പ്രഗത്ഭർ ചർച്ച ചെയ്യും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച നടന്ന ശില്പശാലയിൽ 35 ലേറെ പ്രമുഖർ പെങ്കടുത്തു.
ഏറ്റവും പുതിയ കണക്കനുസരിച്ച് സംഘർഷ ബാധിത രാജ്യങ്ങളിലെ 3.40 കോടി കുട്ടികൾ വിദ്യാലയങ്ങൾക്ക് പുറത്താണ്. മധ്യപൗരസ്ത്യ മേഖലയിലും വടക്കൻ ആഫ്രിക്കയിലും സായുധ സംഘർഷം കുട്ടികളുടെ വിദ്യഭ്യാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നാലിൽ ഒരു കുട്ടി സ്കൂളിന് പുറത്തോ അല്ലെങ്കിൽ പഠനം മുടങ്ങുന്നതിന് വക്കത്തോ ആണ്. വിദ്യഭ്യാസത്തിന് ഉയർന്ന മൂല്യമുണ്ടെങ്കിലും ജീവകാരുണ്യ പ്രവർത്തന രംഗത്ത് തീരെ പരിഗണന ലഭിക്കാത്തതും കുറഞ്ഞ ഫണ്ട് അനുവദിക്കുന്നതുമായ വിഷയമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.