Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 3:18 PM IST Updated On
date_range 29 Aug 2017 3:18 PM IST1.40 കോടി ദിർഹം കവർന്നവരെ 12 മണിക്കൂറുകൊണ്ട് പിടികൂടി
text_fieldsbookmark_border
ദുബൈ: 1.40 കോടി ദിർഹം കൊള്ളയടിച്ച സംഭവത്തിൽ ഒമ്പതംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. മോഷണം നടന്ന് 12 മണിക്കൂറിനകമാണ് ഒമ്പതംഗ ഏഷ്യൻ സംഘത്തെ സമീപ എമിറേറ്റിൽ നിന്ന് പിടികൂടിയതെന്നും പണം കണ്ടെടുത്തതായും കുറ്റാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി അറിയിച്ചു. എ.ടി.എം യന്ത്രത്തിൽ നിറക്കാൻ പണം കൊണ്ടുപോകുന്ന വാഹനത്തിൽ നിന്ന് മോഷണം നടന്നതായി ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ച മുറഖബാത്ത് മേഖലയിലായിരുന്നു സംഭവം. പണം തട്ടിയെടുത്ത സംഘം അജ്ഞാത സ്ഥലത്തേക്ക് മുങ്ങുകയായിരുന്നു.
അന്വേഷണത്തിനും പ്രതികളെ പിടികൂടുന്നതിനും വ്യത്യസ്ത സംഘങ്ങൾക്ക് രൂപം നൽകിയാണ് മുന്നോട്ടുനീങ്ങിയതെന്ന് അന്വേഷണ വിഭാഗം മേധാവി കേണൽ അദീൽ അൽ ജോക്കർ പറഞ്ഞു. വ്യവസായ മേഖലയിൽ ഒളിച്ചു നിന്ന സംഘത്തെ 12 മണിക്കൂറിനകം കണ്ടെത്തി അറസ്റ്റു ചെയ്യാനുമായി. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ അമർച്ച ചെയ്യാൻ ദുബൈ പൊലീസ് സർവസജ്ജമാണെന്ന് കേണൽ അൽ ജോക്കർ പറഞ്ഞു. മോഷണം സാധ്യമാവാത്ത രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളുള്ള പണ സഞ്ചികൾ ഉപയോഗിക്കണമെന്ന് പണമിടപാട് സ്ഥാപനങ്ങൾക്ക് നിർദേശം നൽകാൻ ദുബൈ പൊലീസ് തീരുമാനിച്ചിരുന്നു. അടുത്ത വർഷത്തോടെ ഇൗ നിബന്ധന കർശനമാക്കും. മോഷണത്തിന് ശ്രമിച്ചാൽ അലാറം ശബ്ദിക്കുന്നതും ജി.പി.എസ് സംവിധാനം കൊണ്ട് ട്രാക്ക് ചെയ്യാൻ പറ്റുന്നതുമാണ് ബാഗുകൾ.
അന്വേഷണത്തിനും പ്രതികളെ പിടികൂടുന്നതിനും വ്യത്യസ്ത സംഘങ്ങൾക്ക് രൂപം നൽകിയാണ് മുന്നോട്ടുനീങ്ങിയതെന്ന് അന്വേഷണ വിഭാഗം മേധാവി കേണൽ അദീൽ അൽ ജോക്കർ പറഞ്ഞു. വ്യവസായ മേഖലയിൽ ഒളിച്ചു നിന്ന സംഘത്തെ 12 മണിക്കൂറിനകം കണ്ടെത്തി അറസ്റ്റു ചെയ്യാനുമായി. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ അമർച്ച ചെയ്യാൻ ദുബൈ പൊലീസ് സർവസജ്ജമാണെന്ന് കേണൽ അൽ ജോക്കർ പറഞ്ഞു. മോഷണം സാധ്യമാവാത്ത രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളുള്ള പണ സഞ്ചികൾ ഉപയോഗിക്കണമെന്ന് പണമിടപാട് സ്ഥാപനങ്ങൾക്ക് നിർദേശം നൽകാൻ ദുബൈ പൊലീസ് തീരുമാനിച്ചിരുന്നു. അടുത്ത വർഷത്തോടെ ഇൗ നിബന്ധന കർശനമാക്കും. മോഷണത്തിന് ശ്രമിച്ചാൽ അലാറം ശബ്ദിക്കുന്നതും ജി.പി.എസ് സംവിധാനം കൊണ്ട് ട്രാക്ക് ചെയ്യാൻ പറ്റുന്നതുമാണ് ബാഗുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
