സമൂഹ മാധ്യമങ്ങളിൽ വ്യാജ ഉൽപന്നങ്ങളുടെ പരസ്യം: ദുബൈ പൊലീസ് മുന്നറിയിപ്പ്
text_fields ദുബൈ: വ്യാജ ഉൽപന്നങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രൊമോട്ട് ചെയ്യുന്നതോ വിൽക്കുന്നതോ നിയമപരമായ നടപടികൾക്ക് വിധേയമാകുന്ന വ്യക്തമായ നിയമലംഘനമാണെന്ന് വിശദീകരിച്ച് ദുബൈ പൊലീസ്. ഇത്തരം തട്ടിപ്പിൽ വീഴരുതെന്ന് യുവാക്കൾക്കും വാണിജ്യ-പരസ്യ അക്കൗണ്ട് ഉടമകൾക്കും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാർട്ട്‌മെന്റിനെ മുന്നറിയിപ്പ് നൽകി.
‘പരസ്യം’ അല്ലെങ്കിൽ ‘ഇ-മാർക്കറ്റിങ്’ എന്ന വ്യാജേന നിയമവിരുദ്ധമായ വാണിജ്യ പ്രവർത്തനങ്ങളുമായി തട്ടിപ്പിന് ശ്രമിക്കുന്ന അജ്ഞാത കക്ഷികളിൽ നിന്നോ സ്ഥിരീകരിക്കാത്ത അക്കൗണ്ടുകളിൽ നിന്നോ ഉള്ള സംശയാസ്പദ ഓഫറുകളിൽനിന്ന് അകലം പാലിക്കണമെന്ന് അവർ നിർദേശിച്ചു. വ്യാജ വാച്ചുകൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കുന്നതോ പരസ്യം ചെയ്യുന്നതോ വരുമാനമുണ്ടാക്കാനുള്ള വഴിയാണെന്ന് ചിലർ, പ്രത്യേകിച്ച് യുവാക്കൾ വിശ്വസിക്കുന്നുണ്ടെന്ന് ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ഉമർ ഹസ്സൻ നാസർ വിശദീകരിച്ചു. ഇത്തരം പ്രവൃത്തികൾ യു.എ.ഇയിൽ നിലവിലുള്ള ബൗദ്ധിക സ്വത്താവകാശങ്ങളുടെയും ട്രേഡ്‌മാർക്ക് സംരക്ഷണ നിയമങ്ങളുടെയും ലംഘനമാണ്. 2021-ലെ ഫെഡറൽ നിയമം നമ്പർ 36 പ്രകാരം ട്രേഡ്‌മാർക്ക് ഉടമകൾക്ക് സംരക്ഷണം നൽകുകയും ട്രേഡ്‌മാർക്കുകൾ വ്യാജമായി നിർമിക്കുന്നത് തടയുകയെന്നതും പ്രധാനമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

