ശൈഖ് ഹംദാനും ദുബൈ പൊലീസിനും നന്ദി; കുഞ്ഞു മായദ് ഇനി ഉൗന്നുവടിയില്ലാതെ നടക്കും
text_fieldsദുബൈ: കിരീടാവകാശിയും ദുബൈ എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ആഹ്വാനം ചെയ്ത ഫിറ്റ്നസ് ചലഞ്ച് അവസാനിച്ചുവെങ് കിലും ഒമ്പതു വയസുകാരൻ മായദ് അൽ ബലൂഷിക്കും അവെൻറ ഉമ്മക്കും ഇൗ പദ്ധതി പകർന്നു നൽ കിയ സന്തോഷം അവസാനിക്കുകയേ ഇല്ല.
ഉൗന്നുവടിയുടെ സഹായത്തോടെ മാത്രം നടക്കാൻ കഴിയുമായിരുന്ന മായദ് ഇപ്പോൾ പരസഹായമില്ലാതെ വേഗത്തിൽ നടക്കുന്നതു കാണുന്ന ഒാരോരുത്തരിലേക്കും ആ സന്തോഷവും സന്ദേശവും പരക്കുകയൂം ചെയ്യും. ഫിറ്റ്നസ് ചലഞ്ചിന് ആഹ്വാനം ചെയ്ത കിരീടാവകാശിക്കും മകന് കരുത്തു പകർന്ന ദുബൈ പൊലീസിനും നന്ദി പറയുകയാണ് മാതാവ്. എല്ലുകൾക്ക് ഗാഢത കൂടി ചലനങ്ങൾ തടസപ്പെടുന്ന ഒാസ്റ്റിയോസ്ക്ലിറോസിസ് എന്ന അവസ്ഥയാണ് കുഞ്ഞിനെ ഇൗ ചെറുപ്രായത്തിൽ തന്നെ ഉൗന്നുവടി ഉപയോഗിക്കാൻ നിർബന്ധിതനാക്കിയിരുന്നത്.
ശസ്ത്രക്രിയ ചെയ്താൽ മാത്രമേ പരാശ്രയമില്ലാതെ നടക്കാനാവൂ എന്നായിരുന്നു ഡോക്ടർമാർ നൽകിയിരുന്ന ഉപദേശം. ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ച ഘട്ടത്തിൽ മാതാവ് ദുബൈ പൊലീസിലെ ഉദ്യോഗസ്ഥരോട് മകെൻറ അവസ്ഥ വിശദീകരിച്ച് പിന്തുണ തേടുകയായിരുന്നു. കുഞ്ഞിെൻറ കായിക^ആരോഗ്യ അവസ്ഥ പഠിച്ച ഉദ്യോഗസ്ഥർ എല്ലാ പ്രവർത്തനങ്ങളിലും സമൂഹത്തിെൻറ എല്ലാ കോണുകളിൽ നിന്നുള്ളവരെയും ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിറ്റ്നസ് പരിപാടികളിലേക്ക് ക്ഷണിച്ചത്.
ദിവസേന വീട്ടിലെത്തി വിവിധ തരം കായിക പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുവാൻ ഉദ്യോഗസ്ഥരെയും വിദഗ്ധരേയും നിയോഗിക്കുകയും ചെയ്തു. കുട്ടിയുടെ ശാരീരിക ആരോഗ്യത്തിനു പുറമെ മാനസിക ആരോഗ്യത്തിനും വലിയ ഉണർച്ചയാണ് ഇൗ കാലത്ത് കൈവന്നത്. കഴിഞ്ഞ ദിവസം നടത്തിയ ആരോഗ്യപരിശോധനയിൽ കാലുകളുടെ ആരോഗ്യം ഏറെ വർധിച്ചതായും നിലവിൽ ശസ്ത്രക്രിയ ആവശ്യമില്ലെന്നും വ്യക്തമായി.
ദുബൈ പൊലീസ് പരിപാടിയിൽ മേജർ ജനറൽ അഹ്മദ് മുഹമ്മദ് ബിൻ താനി, മേജ ജനറൽ മുഹമ്മദ് സഇൗദ് ബഖിത് എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം മായദ് അൽ ബലൂഷിയെ അഭിനന്ദിക്കുകയും കൈനിറയെ സമ്മാനങ്ങൾ നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.