മൂന്നു മാസം ദുബൈ പൊലീസ് നടത്തിയത് 1,844 രക്ഷാദൗത്യങ്ങൾ
text_fieldsദുബൈ: കഴിഞ്ഞ മൂന്നുമാസത്തിനിടെ ദുബൈ പൊലീസിന്‍റെ റസ്ക്യു സംഘങ്ങൾ നടത്തിയത് 1,844 രക്ഷാ ദൗത്യങ്ങൾ. ഇതിൽ 96 എണ്ണം വിവിധ സംഭവങ്ങളോടുള്ള പ്രതികരണങ്ങളാണ്. 105 എണ്ണം ഗതാഗത സുരക്ഷ നടപടികളായിരുന്നു. മണലിൽ കുടുങ്ങിയ വാഹനങ്ങൾ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് എട്ട് കേസുകൾ. റോഡുകളിൽ നിന്ന് വാഹനങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ടതാണ് 675 ദൗത്യങ്ങൾ. വാഹനങ്ങൾ, വീടുകൾ, ലിഫ്റ്റുകൾ എന്നിവയുടെ ഡോറുകൾ തുറന്ന 288 സംഭവങ്ങളും, സുരക്ഷ ദൗത്യങ്ങളുമായി ബന്ധപ്പെട്ട 237 നടപടികളും ഇതിൽ ഉൾപ്പെടും.
എമിറേറ്റിലുടനീളം അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിൽ ദുബൈ പൊലീസിന്‍റെ ശക്തമായ സാന്നിധ്യമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റസ്ക്യു ഡയറക്ടർ മേജർ ജനറൽ റാശിദ് ഖലീഫ ബിൻ ദർവിഷ് അൽ ഫലാസി പറഞ്ഞു.
ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സംയോജിതമായ ചട്ടക്കൂടുകൾ അനുസരിച്ചാണ് സേന നീക്കം. നൂതന സാങ്കേതികൾ വിദ്യകൾ, മനുഷ്യ വിഭവശേഷി, വിവിധ പങ്കാളികളുമായുള്ള ശക്തമായ സഹകരണം എന്നിവയിലുള്ള നിക്ഷേപത്തിലൂടെ പ്രവർത്തന ശേഷി ശക്തിപ്പെടുത്തുന്ന നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

