തടവുകാരുടെ കുടുംബത്തിന് പൊലീസിന്‍റെ കരുതൽ; ചിലവിട്ടത് 14.5 കോടി
text_fieldsദുബൈ: തടവുകാരെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് ദുബൈ പെലീസ് ഈ വർഷം മാത്രം ചിലവിട്ടത് 65 ലക്ഷം ദിർഹം (ഏകദേശം 14.5 കോടി). ദുബൈ പൊലിസിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന വകുപ്പാണ് വിവിധ സാഹചര്യങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് തണലായത്.
തടവുകാരുടെ കുടുംബങ്ങൾക്ക് പ്രതിമാസ അലവൻസ്, ട്യൂഷൻ ഫീസ്, വീട് വാടക എന്നിവ നൽകൽ, ചികിത്സാ ചെലവുകൾ വഹിക്കൽ, കടങ്ങളും ദിയാധനവും വീട്ടാൻ സഹായിക്കൽ, യാത്രാ ടിക്കറ്റ് നൽകൽ, റമദാൻ, ഈദ് തുടങ്ങിയ പ്രത്യേക അവസരങ്ങളിലെ ചെലവുകൾ വഹിക്കൽ എന്നിങ്ങനെ വിവിധ രീതിയിലാണ് തടവുകാർക്കും കുടുംബത്തിനും പൊലീസിന്‍റെ സഹായം ലഭിച്ചിട്ടുള്ളത്.
ദുബൈ പൊലീസ് അസി. കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. അബ്ദുൾ ഖുദ്ദൂസ് അബ്ദുൾ റസാഖ് അൽ ഉബൈദ്‌ലി വകുപ്പിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. തടവുകാർക്ക് മാനുഷിക സഹായം നൽകിയ നടപടികളെ മേജർ ജനറൽ അൽ ഉബൈദ്‌ലി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

