ആഘോഷങ്ങളിലേക്ക് വാതിൽ തുറന്ന് ദുബൈ
text_fieldsദുബൈ: ആഘോഷങ്ങളുടെ നഗരമായ ദുബൈ ഉയിർത്തെഴുന്നേൽപിെൻറ പാതയിലാണ്. കോവിഡ് ഭീഷണി മുഴക്കിയ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഉറക്കത്തിൽനിന്ന് ദുബൈ ഏറക്കുറെ ഉണർന്നുകഴിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുെണ്ടങ്കിലും ദുബൈയുടെ വാണിജ്യ, വിനോദസഞ്ചാര, സാമ്പത്തിക രംഗങ്ങളിൽ അതിെൻറ പ്രതിഫലനം കുറഞ്ഞുവരുന്നുണ്ട്. 'ന്യൂ നോർമൽ' കാലത്തിനൊപ്പം മാസ്ക്കിട്ട്, അകലം പാലിച്ച് പൊതുജനം നിരത്തിലിറങ്ങാൻ പഠിച്ചതോടെ ആഘോഷങ്ങളുടെ വാതിലുകൾ മലർക്കെ തുറക്കാനൊരുങ്ങുകയാണ് ദുബൈ. ഇന്ത്യപോലും ശങ്കിച്ചുനിന്ന കാലത്ത് ഐ.പി.എല്ലിനെ ഇരുകൈയും നീട്ടി സ്വീകരിച്ച ദുബൈ ജനത്തിരക്കേറിയ പരിപാടികൾ സുരക്ഷിതത്വത്തോടെ നടത്താനുള്ള തീരുമാനത്തിലാണ്.
േഗ്ലാബൽ വില്ലേജ്
(ഒക്ടോബർ 25 മുതൽ)
ഈ കോവിഡ് കാലത്ത് ലോകം മുഴുവൻ ഒരു കുടക്കീഴിൽ സംഗമിക്കുന്നതിനെ കുറിച്ച് മറ്റു രാജ്യങ്ങൾ ആലോചിച്ചിട്ട് പോലുമുണ്ടാവില്ല. എന്നാൽ, ദുബൈ അത് നടപ്പാക്കാൻ ഒരുങ്ങുകയാണ്, േഗ്ലാബൽ വില്ലേജിലൂടെ. നൂറോളം ദേശങ്ങളുടെ സംഗമഭൂമിയായ ആഗോള ഗ്രാമത്തിെൻറ വാതിലുകൾ 25ന് തുറക്കും. സിൽവർ ജൂബിലി സീസണായതിനാൽ ആഘോഷത്തിന് ഒരു കുറവുമുണ്ടാകില്ല.
ഈ വർഷം 70 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ടൂറിസ്റ്റ് വിസകൾ അനുവദിച്ചതുതന്നെ ഇതുപോലുള്ള ഇവൻറുകളുടെ വിജയത്തിനായാണ്. 2021 ഏപ്രിൽ വരെ ആഗോളഗ്രാമം തുറന്നിരിക്കും. കഴിഞ്ഞ വർഷത്തെ ടിക്കറ്റ് നിരക്കായ 15 ദിർഹം തന്നെയായിരിക്കും ഇക്കുറിയും നിരക്ക്. കോവിഡ് വ്യാപനം തുടങ്ങിയതോടെ കഴിഞ്ഞ സീസൺ നേരത്തേ അവസാനിപ്പിച്ചിരുന്നു.
മറ്റ് പല പരിപാടികളും നേരത്തേ അവസാനിപ്പിച്ചെങ്കിലും മാർച്ച് 15ഓടെയാണ് േഗ്ലാബൽ വില്ലേജ് അടച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സംഘങ്ങൾ അതത് രാജ്യങ്ങളിലെ വിപണിയുമായെത്തുന്ന േഗ്ലാബൽ വില്ലേജ് തുറക്കുന്നതോടെ വിദേശ വിനോദ സഞ്ചാരികൾ കൂടുതൽ എത്തും.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ
(ഡിസംബർ 17 മുതൽ)
ഗൾഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാമാങ്കമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ. കോവിഡ് മന്ദത ബാധിച്ച വിപണിക്ക് ചെറുതല്ലാത്ത ഉണർവായിരിക്കും ഡി.എസ്.എഫ് നൽകുക.ഡിസംബർ 17 മുതൽ ജനുവരി 30 വരെയാണ് ഷോപ്പിങ് ഉത്സവം. ഓഫറുകളുടെയും സമ്മാനങ്ങളുടെയും പെരുമഴയുമായാണ് ഡി.എസ്.എഫ് വരുക.
ഷോപ്പിങിന് പുറമെ കുടുംബങ്ങൾക്കുള്ള വിനോദപരിപാടികൾ, തത്സമയ സംഗീത പരിപാടി, ഇൻസ്റ്റലേഷൻസ്, സ്റ്റേജ് ഷോ തുടങ്ങിയവയും ഉണ്ടാവും.പലരുടെയും ജീവിതംതന്നെ മാറ്റിമറിച്ച സമ്മാനങ്ങൾക്ക് വേദിയായിട്ടുണ്ട് ഷോപ്പിങ് ഫെസ്റ്റിവൽ. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റിട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറ് (ഡി.എഫ്.ആർ.ഇ) ആണ് ഡി.എസ്.എഫ് സംഘടിപ്പിക്കുന്നത്.
ലോകപ്രശസ്ത താരങ്ങളുടെ സംഗീത നിശയോടെയായിരിക്കും ഈ സീസൺ തുടങ്ങുക.മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും വിനോദ പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും നടക്കും. ലക്ഷ്വറി കാറുകളും ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
പാം ഫൗണ്ടെൻ
(ഒക്ടോബർ 22 മുതൽ)
ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെൻ പാം ജുമൈറയിൽ 22ന് തുറക്കുേമ്പാൾ മറ്റൊരു റെക്കോഡിനുകൂടി ദുബൈ വേദിയാകും. ദുബൈ മാളിന് മുന്നിലെ ഫൗണ്ടെനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാം ജുമൈറയിലെ ജലനൃത്തം ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ഒരുങ്ങുന്നത്.പാം ജുൈമറയിലെ പൊയേൻറയിലാണ് 'പാം ഫൗണ്ടെൻ' വരുന്നത്. 22ന് വൈകീട്ട് നാലുമുതൽ രാത്രി 12 വരെ നടക്കുന്ന പരിപാടിയിൽ റെക്കോഡ് തിരുത്തിക്കുറിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രവേശനം സൗജന്യമാണ്.
ദിവസം മുഴുവൻ നീളുന്ന ആഘോഷങ്ങൾ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഡി.ജെ, ഡാൻസ്, കരിമരുന്ന് പ്രയോഗം തുടങ്ങിയവയും ഉണ്ടാവും.രജിസ്റ്റർ ചെയ്ത ശേഷം ആദ്യം എത്തുന്ന 5000 പേർക്ക് എൽ.ഇ.ഡി റിസ്റ്റ് ബാൻഡുകൾ സൗജന്യമായി നൽകും. 14,000 ചതുരശ്ര അടിയിലായി സ്ഥാപിച്ചിരിക്കുന്ന ഫൗണ്ടെൻ 105 മീറ്റർ വരെ ഉയർന്ന് കാഴ്ചക്കാർക്ക് ഹരംപകരും.3000 എൽ.ഇ.ഡി ലൈറ്റുകളാണ് നിറം പകരുന്നത്. platinumlist.net എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി പങ്കെടുക്കാം.
ഫിറ്റ്നസ് ചലഞ്ച്
(ഒക്ടോബർ 30 മുതൽ)
കോവിഡ് കൊടുമ്പിരികൊണ്ട കാലത്തുപോലും ദുബൈ അവധി നൽകാത്ത മേഖലയാണ് ഫിറ്റ്നസ്. ലോക്ഡൗൺ കാലത്ത് വീടുകളിലിരുന്ന് ചെയ്യേണ്ട വ്യായാമ മുറകളെപ്പറ്റി ദുബൈ സ്പോർട്സ് കൗൺസിൽ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു.
വെർച്വൽ മത്സരങ്ങളും നടത്തി. ജനങ്ങൾക്കിടയിൽ വ്യായാമം ശീലമാക്കാൻ ലക്ഷ്യമിട്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ഫിറ്റ്നസ് ചലഞ്ചിെൻറ നാലാം എഡിഷൻ ഒക്ടോബർ 30ന് ആരംഭിക്കുകയാണ്. 30 ദിവസം 30 മിനിറ്റെങ്കിലും എല്ലാവരെയും വ്യായാമം ചെയ്യിക്കുക എന്നതാണ് ലക്ഷ്യം.
നവംബർ 28 വരെയാണ് പരിപാടി. വെർച്വലായും നേരിട്ടും മത്സരങ്ങൾ ഉണ്ടാവും. ഇതിെൻറ ഭാഗമായി അക്വ ചാലഞ്ചും നടത്തുന്നുണ്ട്. ജുമൈറ ബീച്ചിൽ ഈ മാസം 31നാണ് പരിപാടി. മിഡിൽ ഈസ്റ്റിലെ ആദ്യ അക്വ ചലഞ്ചാണിത്.പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.premieronline.com വഴി രജിസ്റ്റർ ചെയ്യാം.16 മുതൽ 60 വരെ വയസ്സുള്ളവർക്ക് പങ്കെടുക്കാം.
സഫാരി പാർക്ക്
(തുറന്നു)
വിനോദ സഞ്ചാരികളുടെ വിസ്മയ കേന്ദ്രവും കുട്ടികളുടെ ഇഷ്ടകേന്ദ്രവുമാണ് സഫാരി പാർക്ക്. ഒമ്പതു മാസം മുമ്പ് പൂട്ടിയ പാർക്ക് ഒക്ടോബർ അഞ്ചിനാണ് തുറന്നത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവർത്തനം. സന്ദർശകർക്ക് dubaisafari.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
119 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ ആയിരക്കണക്കിന് പക്ഷിമൃഗാദികളുണ്ട്. കാഴ്ചക്കാർക്ക് സസ്പെൻസൊരുക്കി കൂടുതൽ മൃഗങ്ങളെ എത്തിച്ചിട്ടുണ്ട്.ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, എക്സ്േപ്ലാറർ വില്ലേജ് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്ന പാർക്കിൽ അറേബ്യൻ ഡെസർട്ട് സഫാരിക്കും അവസരമുണ്ട്.
ദുബൈ എക്സ്പോ
(2021 ഒക്ടോബർ ഒന്ന്)
അറബ് ലോകത്തെ ഏറ്റവും വലിയ ആഘോഷമാകാൻ ഒരുങ്ങുന്ന എക്സ്പോ 2020 തുടങ്ങാൻ ഒരു വർഷമുണ്ടെങ്കിലും കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഈ വർഷം ഒക്ടോബർ 20നായിരുന്നു എക്സ്പോ തുടങ്ങേണ്ടിയിരുന്നത്.എന്നാൽ, അപ്രതീക്ഷിതമായെത്തിയ മഹാമാരിക്ക് മുന്നിൽ എക്സ്പോ മാറ്റിവെക്കുകയായിരുന്നു. 2021 ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെ നടത്താനാണ് നിലവിലെ തീരുമാനം.യു.എ.ഇയുടെ സിൽവർ ജൂബിലി വർഷമായതിനാൽ ആഘോഷത്തിെൻറ മാറ്റുകൂടും. 190 രാജ്യങ്ങളുടെ സംഗമ വേദിയായി എക്സ്പോ മാറും.
രാജ്യങ്ങളുടെ പവിലിയനുകളുടെ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. കൗണ്ട്ഡൗണിെൻറ ഭാഗമായി എക്സ്പോ സൈറ്റുകളുടെ കൂടുതൽ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു.ഇനിയുള്ള ദിവസങ്ങളിൽ എക്സ്പോയുടെ അലയൊലികൾ കേൾക്കാൻ കഴിയും. ദുബൈയുടെ സാമ്പത്തിക സാഹചര്യങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്യും.
െഎ.പി.എൽ
(നവംബർ 10 വരെ)
യു.എ.ഇയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ആഘോഷമാണ് ഐ.പി.എൽ. കാണികൾക്ക് പ്രവേശനമില്ലെങ്കിലും ആവേശത്തിന് കുറവൊന്നുമില്ല. ഇതിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾക്ക് വേദിയാകുന്നത് ദുബൈയാണ്. ഇതിെൻറ സാമ്പത്തിക പ്രതിഫലനം ദുബൈയിൽ ഉെണ്ടന്നാണ് വിലയിരുത്തൽ.
സെപ്റ്റംബർ 19ന് തുടങ്ങിയ ടൂർണമെൻറ് പകുതി പിന്നിട്ടു. നവംബർ 10നാണ് ഫൈനൽ. േപ്ല ഓഫ് മുതലുള്ള മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചിട്ടില്ല. ടൂർണമെൻറിന് മുമ്പ് ചില താരങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതൊഴിച്ചാൽ പിന്നീടെല്ലാം ശുഭമായിരുന്നു. ലോകോത്തര ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ഈ സമയത്ത് ഇങ്ങനെയൊരു ടൂർണെമൻറ് സംഘടിപ്പിക്കാൻ കഴിഞ്ഞത് യു.എ.ഇയുടെ വിജയമായി വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.