‘മാളത്തണി’ൽ ദുബൈ ഇമിഗ്രേഷൻ വകുപ്പ് പങ്കാളികളായി
text_fieldsലോക റെക്കോഡ് നേടിയ മാളത്തണിൽ പങ്കെടുത്ത ദുബൈ എമിഗ്രേഷൻ വകുപ്പിന്റെ
ഉദ്യോഗസ്ഥ സംഘം
ദുബൈ: ലോക റെക്കോഡ് നേടിയ ദുബൈ മാളത്തണിൽ ദുബൈ ഇമിഗ്രേഷൻ വകുപ്പ് പങ്കെടുത്തു. ഇമിഗ്രേഷന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പങ്കാളികളായത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ച സംരംഭമാണ് ദുബൈ മാളത്തൺ. വേനൽക്കാലത്ത് പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാൻ മാളുകളിൽ സൗകര്യമൊരുക്കുന്ന പദ്ധതിയിൽ ആഗസ്റ്റിൽ രാവിലെ ഏഴു മുതൽ 10 വരെയാണ് സൗകര്യം ലഭ്യമാക്കിയിരുന്നത്.
ലോക റെക്കോഡ് നേട്ടത്തിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദിന് ജി.ഡി.ആർ.എഫ്.എ ദുബൈ അഭിനന്ദനം അറിയിച്ചു. ശ്രദ്ധേയമായ നേട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം ‘മാളത്തൺ’ സംരംഭം ഉപയോഗപ്പെടുത്തിയത് 40,000ത്തിലധികം പേരാണെന്ന് ദുബൈ മീഡിയ ഓഫിസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സംരംഭം അടുത്ത വർഷം മുതൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസം തുടർച്ചയായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

