കണ്ണുകൾ കൈറ്റ് ബീച്ചിലേക്ക്
text_fieldsദുബൈ: കായികപ്രേമികൾ കാത്തിരിക്കുകയാണ് കൈറ്റ് ബീച്ചിലെ കാർണിവൽ തുടങ്ങാൻ. കളിയും കാര്യവുമായി മുന്നേറുന്ന ഫിറ്റ്നസ് ചലഞ്ചിെൻറ രണ്ടാമത്തെ വീക്കൈൻറ് കാർണിവലാണ് 27,28 തീയതികളിൽ കൈറ്റ് ബീച്ചിൽ നടക്കുന്നത്. സഫ പാർക്കിൽ നടന്ന ആദ്യ കാർണിവലിൽ കാൽലക്ഷത്തിലേറെപ്പേർ പെങ്കടുത്തുവെന്നാണ് കണക്ക്. ഇവിടുത്തെക്കാൾ ആവേശകരമായ കായിക വിനോദങ്ങളാണ് കൈറ്റ് ബീച്ചിൽ കാത്തിരിക്കുന്നത്. ബീച്ച് വോളി, ബീച്ച് ക്രിക്കറ്റ് എന്നിവയും പാട്ടും ഡാൻസും അക്രോബാറ്റിക്സും നിറഞ്ഞ ആഫ്രോ^ബ്രസീലിയൻ ആയോധന കലയായ കപോയ്റയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ഫിറ്റ്നസ് സോണുകളും ഇവിടെ ഉണ്ടാവും.
ജനങ്ങളെ വ്യായാമത്തിലേക്ക് തിരിച്ചുവിട്ട ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ അബൂദബി കീരീടാവകാശിയും യു.എ.ഇ. സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് സായിദ് ആൽ നഹ്യാൻ അഭിനന്ദിച്ചു. ഫിറ്റ്നസ് ചലഞ്ച് നേടിയ വൻ ജനപിന്തുണയിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇയിൽ എമ്പാടുമുള്ള യൂത്ത് കൗൺസിലുകളെ ചലഞ്ചിൽ പെങ്കടുക്കാൻ ശൈഖ് ഹംദാൻ ആഹ്വാനം ചെയ്തു. നവംബർ മൂന്ന്, നാല് തീയതികളിൽ സ്കൈ ഡൈവ് ദുബൈയിലും 10,11 തീയതികളിൽ ബുർജ് പാർക്കിലും 17,18 തീയതികളിൽ ഫെസ്റ്റിവൽ സിറ്റിയിലുമാണ് അടുത്ത വീക്കെൻറ് കാർണിവലുകൾ നടക്കുക. കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ ഏത് പ്രായത്തിലുള്ളവർക്കും പെങ്കടുക്കാൻ പറ്റുന്ന വിധത്തിലാണ് കാർണിവെല്ലുകളിലെ കായിക ഇനങ്ങൾ തരം തിരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
