Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎല്ലാ പവിലിയനുകളും...

എല്ലാ പവിലിയനുകളും കണ്ടു; വിസ്മയം ഈ കാഴ്ചകൾ

text_fields
bookmark_border
എല്ലാ പവിലിയനുകളും കണ്ടു; വിസ്മയം   ഈ കാഴ്ചകൾ
cancel
camera_alt

വിനോദ് എക്സ്പോയിൽ

വിനോദ് മലമൽ, ഷാർജ

വിശ്വമേള എന്താണെന്നറിയാനായി ആദ്യദിവസം തന്നെ നഗരി സന്ദർശിച്ച ഒരാളാണ് ഞാൻ. അന്ന് മെട്രോയിലാണ് യാത്ര ചെയ്തത്. എക്സ്പോ പ്രവേശന കവാടത്തിലെ വിമാനത്താവളങ്ങളിലേത് പോലുള്ള സജ്ജീകരണങ്ങൾ അത്ഭുതപ്പെടുത്തി. അൽ പവസ്ൽ പ്ലാസയിലാണ് ആദ്യം പോയത്. മനോഹരവും ആശ്ചര്യപ്പെടുത്തുന്നതുമായ കാഴ്ചയാണത്. പിന്നീട് ഓരോ പവിലിയനുകളായി സന്ദർശിച്ചു. എക്സ്പോയുടെ മൊബിലിറ്റി, ഓപർചുനിറ്റി, സസ്റ്റൈനബിലിറ്റി പവിലിയനുകൾ ഏറെ ആകർഷകമായിരുന്നു. ഇവയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മൊബിലിറ്റിയുടെ അലിഫ് പവിലിയനാണ്. കാഴ്ചക്കാർക്കായി ഒരു വിസ്മയം തന്നെയാണ് ഇതിനകത്ത് ഒരുക്കിയിട്ടുള്ളത്. പെൺകുട്ടിയുടെ ശിൽപം കണ്ട് ജീവനുള്ളതാണെന്ന് തെറ്റിദ്ധരിച്ചു. ഇബ്നു ബത്തൂത്ത അടക്കമുള്ളവരുടെ രൂപങ്ങളും ജീവൻ തുടിക്കുന്നതായിരുന്നു. ആറുദിവസത്തെ സന്ദർശനത്തിലൂടെ 190 രാജ്യങ്ങൾ സന്ദർശിക്കാൻ എനിക്ക് സാധിച്ചു. ഈ രാജ്യങ്ങളുടെയെല്ലാം സീൽ എെൻറ എക്സ്പോ പാസ്പോർട്ടിൽ പതിപ്പിച്ചിട്ടുണ്ട്. 10പവിലിയനുകളിൽ സ്റ്റാമ്പിങ് സൗകര്യമുണ്ടായിരുന്നില്ല. കണ്ട പവിലിയനുകളിൽ ഏറ്റവും ആകർഷകമായി തോന്നിയത് യു.എ.ഇ, സൗദി, സിംഗപ്പൂർ, ഈജിപ്ത്, പാകിസ്താൻ, ഇന്ത്യ, ചൈന എന്നിവയുടേതാണ്. സൗദി പവിലിയനിലെ എൽ.ഇ.ഡി പ്രദർശനങ്ങളിലൂടെ ആ രാജ്യത്തെ കുറിച്ച് ഏറെ അറിയാനായി. ഈജിപ്ത് പവിലിയനിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മമ്മി കാണാനും സാധിച്ചു.

ഇന്ത്യൻ പവിലിയനിൽ യോഗ സംബന്ധിച്ച ആവിഷ്കാരങ്ങൾ ശ്രദ്ധിക്കപ്പെടുന്നതാണ്. രാജ്യത്തിെൻറ സംസ്കാരവും പൈതൃകവും വിശദമായി മനസ്സിലാക്കാൻ പ്രദർശനത്തിൽ നിന്ന് കഴിയും. പാകിസ്താൻ പവിലിയനിൽ അവരുടെ ചരിത്രവും ഭൂപ്രകൃതിയും ഭംഗിയായി വിവരിച്ചിട്ടുണ്ട്. ചെടികളാൽ അതിമനോഹരമായി അലങ്കരിച്ചതാണ് സിംഗപ്പൂർ പവിലിയൻ. ഒരു വനപ്രദേശത്ത് എത്തിയ വികാരമായിരുന്നു അവിടെ അനുഭവപ്പെട്ടത്. ഫാൽകൺ ആകൃതിയിലുള്ള യു.എ.ഇ പവിലിയെൻറ ബാഹ്യഭംഗി തന്നെ ആകർഷകമാണ്. അബൂദബിയിലെ ലിവ മരുഭൂമിയിൽനിന്ന് എത്തിച്ച മണൽ ഉപയോഗിച്ച് സൃഷ്ടിച്ച ആവിഷ്കാരം വളരെ ശ്രദ്ധിക്കപ്പെടുന്നതാണ്. ചൈന പവിലിയനിലെ രാത്രിയിലെ എൽ.ഇ.ഡി ഷോ കാഴ്ചകളുടെ വർണപ്രപഞ്ചം സമ്മാനിച്ചു. എക്സ്പോയിലെ വാട്ടർ ഫീച്ചർ ഇതുവരെ കാണാത്ത ഒരു അനുഭവമായിരുന്നു. കുറഞ്ഞ ദിവസത്തിനകം എല്ലാ പവിലിയനുകളും സന്ദർശിക്കാൻ സാധിച്ചതിൽ ഏറെ ആഹ്ലാദമുണ്ട്. ഷാർജയിൽനിന്ന് സൗജന്യ ബസ് സർവിസുണ്ടായിരുന്നതിനാൽ യാത്ര പ്രയാസകരമായില്ല. സ്മാർട്ട് ക്യൂ സംവിധാനമുള്ള പവിലിയനുകളിൽ നേരേത്ത ബുക്ക് ചെയ്താണ് സന്ദർശിച്ചത്. എല്ലാ യാത്രകളും ഒറ്റക്കായിരുന്നെങ്കിലും ഒരിക്കലും മടുപ്പുളവാക്കിയില്ല. എ.ആർ റഹ്മാെൻറ ഫിർദൗസ് ഓർകസ്ട്ര പവിലിയൻ സന്ദർശിക്കണമെന്ന ആഗ്രഹം കൂടിയുണ്ട്. അതിനായി പവിലിയൻ തുറക്കുന്നത് കാത്തിരിക്കുകയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UaeExpo 2021
News Summary - Dubai Expo 2021: all Pavilions are Fantastic
Next Story