Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൻകിട...

വൻകിട മയക്കുമരുന്ന് സംഘങ്ങൾ പിടിയിൽ; കണ്ടെടുത്തത് 52 കിലോ ലഹരി വസ്തുക്കൾ

text_fields
bookmark_border
വൻകിട മയക്കുമരുന്ന് സംഘങ്ങൾ പിടിയിൽ; കണ്ടെടുത്തത് 52 കിലോ ലഹരി വസ്തുക്കൾ
cancel

ദുബൈ: അന്താരാഷ്ട്ര തല ബന്ധങ്ങളുള്ള മൂന്ന് മയക്കുമരുന്നു സംഘങ്ങളെ മാസങ്ങൾ നീണ്ട പ്രയത്നഫലമായി ദുബൈ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് 52കിലോഗ്രാം ഹെറോയിൻ, കൊക്കയിൻ, ഹഷീഷ് എന്നിവയും പിടിച്ചെടുത്തു.ദുബൈ പൊലീസിെൻറ മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് സമർഥമായ ഇടപെടലിലൂടെ മയക്കു മരുന്നു സഹിതം പ്രതികളെ വലയിലാക്കിയതെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അൽ മറി അറിയിച്ചു. ജനങ്ങൾക്കിടയിൽ ലഹരി വിപത്ത് പടർത്താൻ ശ്രമിക്കുന്ന സംഘങ്ങളെ നിരന്തരം പിൻതുടർന്ന് അവരുടെ വേരു കണ്ടെത്തിയാണ് പിടികൂടിയത്. പിടിയിലായത് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ദക്ഷിണ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ലഹരി അയക്കുന്നതിനുള്ള താവളമായി ഉപയോഗിച്ച ഒരു സംഘത്തെയും അമർച്ച ചെയ്തിട്ടുണ്ട്.


ദുബൈ പോർട്ടിൽ നിന്ന് 13 കിലോ കൊക്കയിനുമായാണ് ആദ്യ സംഘത്തെ പിടികൂടിയതെന്ന് കുറ്റാന്വേഷണ കാര്യ അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. ദുബൈയുടെ സമുദ്രമാർഗം ഉപയോഗപ്പെടുത്തി വിവിധ രാജ്യങ്ങളിലേക്ക് ലഹരി എത്തിക്കാൻ ലക്ഷ്യമിടുന്ന സംഘത്തിെൻറ കണ്ടയിനർ ദുബൈ തുറമുഖത്തേക്ക് വരുന്നതായ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ആ നടപടി. ഒായിൽ പെയിൻറ് എന്ന വ്യാജേന ഇവ കടത്തുകയായിരുന്നു പ്രതികളുടെ ശ്രമം.അറബ്, ഏഷ്യൻ പൗരൻമാരാണ് പിടിയിലായത്.


ഒരു ബോട്ടിൽ പതിനാലര കിലോ ഹെറോയിനുമായി നിൽക്കവെയാണ് രണ്ടാം സംഘം കുടുങ്ങുന്നത്. ഖിസൈസ്, ദുബൈ മറീന ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ കിട്ടിയത്. അടുത്ത സംഭവത്തിൽ വിവിധ രാജ്യക്കാരായ മൂന്നു പേരെ ഒരു ഷോപ്പിങ് മാളിനുള്ളിൽ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. സ്റ്റിങ് ഒാപ്പറേഷൻ വഴി ഇടപാടുകാർ എന്ന വ്യാജേനയാണ് പ്രതികളെ സമീപിച്ചത്. പണം വാങ്ങുവാനായി പ്രതി എത്തിയ സന്ദർഭത്തിൽ ഇരുപത്തി നാലര കിലോ ഹഷീഷുമായി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ജി.സി.സി രാജ്യക്കാരനായ സംഘത്തലവൻ മറ്റൊരു നാട്ടിലെ മയക്കുമരുന്ന് വ്യാപാരി മുഖേനയാണ് ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത്. പ്രതികെള തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsdrugs news
News Summary - drugs news-saudi-saudi news
Next Story