Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മയക്കുമരുന്ന് കേസ്:  നാടുകടത്തപ്പെട്ടവർക്ക് മടങ്ങാൻ അപ്പീൽ നൽകാം
cancel

ദുബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ടവർക്ക് യു.എ.ഇയിലേക്ക് മടങ്ങാൻ അപ്പീൽ നൽകാം. പുതിയ മയക്കുമരുന്ന് നിയമഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവരെ നാടുകടത്തണമെന്ന് നിർബന്ധമില്ലെന്ന് നേരത്തേ നിയമം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുമ്പ് നാടുകടത്തപ്പെട്ടവർക്ക് തിരികെയെത്താം എന്നറിയിച്ചിരിക്കുന്നത്.

മയക്കുമരുന്ന് കേസുകളിൽ കുടുങ്ങുന്നവർക്ക് പുതുജീവിതവും പുനരധിവാസവും നൽകാൻ ലക്ഷ്യമിട്ടാണ് നടപടി. ആദ്യമായി മയക്കുരുന്ന് കേസുകളിൽ അകപ്പെട്ടവർക്കും ചെറിയ കേസുകളിൽപെട്ടവർക്കുമാണ് ഇളവ്. എന്നാൽ, മയക്കുമരുന്ന് കടത്തുകാർക്കും ഡീലർമാർക്കുമുള്ള ശിക്ഷ കർശനമായി തുടരും.

മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവരെ തിരിച്ചുവരാൻ കഴിയാത്ത രീതിയിൽ പാസ്പോർട്ടിൽ പതിപ്പിച്ച് നാടുകടത്തുന്നതായിരുന്നു ശിക്ഷ. ഇതിനെതിരെ അപ്പീൽ നൽകാൻ അനുമതിയുണ്ടായിരുന്നില്ല. ഇനിമുതൽ നാടുകടത്തൽ ശിക്ഷയിൽ ജഡ്ജിക്ക് തീരുമാനമെടുക്കാമെന്ന് നിയമഭേദഗതിയിൽ പറയുന്നു. ജഡ്ജിയുടെ തീരുമാനത്തിനെതിരെയും അപ്പീൽ നൽകാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug case
News Summary - Drug case: Deportees can appeal
Next Story