വാണിജ്യ ആവശ്യത്തിന് ഡ്രോൺ പറത്താനൊരുങ്ങി ദുബൈ
text_fieldsദുബൈ: ഒാൺലൈനിൽ ബുക്ക് ചെയ്ത സാധനം നിമിഷ നേരത്തിനുള്ളിൽ ഡ്രോൺ വഴി നിങ്ങളുടെ വീടുകളിൽ എത്തിയാൽ അത്ഭുതപ്പെടേണ്ട. ഇത്തരം വ്യാപാര ആവശ്യങ്ങൾക്കുവേണ്ടി ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള നിയമത്തിന് ദുബൈ സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നിയമം പാസാക്കിയത്. ദുബൈയിൽ ഡ്രോൺ പറത്തുന്നതിന് നിർദേശം നൽകുന്നതിനൊപ്പം ദുബൈയെ ഡ്രോണുകളുടെ ഹബ്ബാക്കി മാറ്റുകയുമാണ് നിയമത്തിെൻറ ലക്ഷ്യം.
രാജ്യത്തിെൻറ വ്യവസായ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങുന്നതിെൻറ ഭാഗമായാണ് നിയമം പാസാക്കിയത്. ദുബൈ സ്കൈ ഡോം പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിെൻറ വിവിധ നഗരങ്ങളിൽ ഡ്രോണുകൾക്കായി ചെറിയ എയർപോർട്ടുകൾപോലും ഉണ്ടാകുമെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് ശൈഖ് അഹ്മദ് ബിൻ സഇൗദ് അറിയിച്ചു. ഡ്രോണുകളും ആളില്ലാ വിമാനങ്ങളും (യു.എ.ഇ) പറത്തുന്നതിനാണ് പദ്ധതി. വ്യവസായ മേഖലക്ക് പുറമെ ഗതാഗതത്തിലും ഇത് വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ. രാജ്യസുരക്ഷയെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കാത്തവിധം ഇത് നടപ്പിലാക്കാനാണ് നിയമ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ഡ്രോൺ ഉപയോഗിച്ചുള്ള ഗതാഗത, വ്യാപാര സൗകര്യങ്ങൾ ഫലപ്രദമാണെന്ന് ആഗോള പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും യാത്രക്കാർക്ക് സഞ്ചരിക്കാൻപോലും ഇത് ഉപയോഗിക്കാമെന്നും ദുബൈ സ്കൈ ഡോം പ്രോജക്ടിലെ മുഹമ്മദ് അബ്ദുല്ല ലെങാവി പറഞ്ഞു. ആമസോൺ, ഡി.എച്ച്.എൽ, യു.പി.എസ് തുടങ്ങിയ സ്ഥാപനങ്ങൾ അവരുെട ഒാൺലൈൻ സാധനങ്ങൾ ഇത്തരത്തിൽ എത്തിച്ച് വിജയിച്ചിട്ടുണ്ട്. സാൻഫ്രാൻസിസ്കോയിലെ മെഡിക്കൽ ടീമായ സിപ്ലൈൻ ഇത്തരത്തിൽ മരുന്ന് എത്തിക്കുന്നുണ്ട്. കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാകുേമ്പാൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് ഡ്രോൺ സർവിസ്. ഡ്രോണിെൻറ യാത്ര, നിർമാണം, രജിസ്ട്രേഷൻ, ഇറക്കുമതി, വിൽപന തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്ന നിയമമാണ് ദുബൈ സർക്കാർ പാസാക്കിയിരിക്കുന്നത്. വിമാനത്താവളം പോലുള്ള സ്ഥലങ്ങളിൽ ഡ്രോണിെൻറ ഉപയോഗം പാടില്ലെന്നും നിയമത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.