180 പേർക്ക് അനധികൃത ഡ്രൈവിംഗ് ലൈസൻസ്; പ്രതിക്ക്് തടവും ഒന്നര ലക്ഷം ദിർഹം പിഴയും
text_fieldsദുബൈ: വ്യാജ ഫയലുകളുണ്ടാക്കി ഡ്രൈവിംഗ് ലൈസൻസുകൾ നൽകിയെന്ന കേസിൽ റോഡ് ഗതാഗത അതോറിറ്റിയിലെ മുൻ ഉദ്യോഗസ്ഥന് ആറു മാസം തടവ്.
നടപടി ക്രമങ്ങൾ പാലിക്കാതെ ടെസ്റ്റുകളിൽ പെങ്കടുക്കുക പോലും ചെയ്യാത്ത 180 പേർക്ക് ലൈസൻസ് സംഘടിപ്പിച്ചു നൽകിയെന്നാണ് കേസ്.
ആറു വർഷം മുൻപാണ് കുറ്റകൃത്യം നടന്നത്.
പ്രതിക്ക് ഒന്നര ലക്ഷം ദിർഹവും പിഴ വിധിച്ചിട്ടുണ്ട്. ലൈസൻസുകളുടെ ആധികാരികതയിൽ സംശയമുന്നയിച്ച് ഖിസൈറ്റ് പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അവ വ്യാജമെന്ന് തെളിഞ്ഞതെന്ന് ആർ.ടി.എ ലൈസൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ കോടതിയെ ബോധിപ്പിച്ചു.
കുറ്റാരോപിതനായ സ്വദേശി ഉേദ്യാഗസ്ഥെൻറ അക്കൗണ്ടിൽ നിന്നാണ് അവ നൽകിയത് എന്ന് വ്യക്തമായതിനെ തുടർന്നാണ് അന്വേഷണ നടപടികളാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
