ദീവയിൽ എട്ട് മിനിറ്റിനുള്ളിൽ സെക്യൂരിറ്റി ഡപ്പോസിറ്റ് തിരികെ ലഭിക്കും
text_fieldsദുബൈ: ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കാനുള്ള സമയം 30 മിനിറ്റിൽ നിന്ന് എട്ട് മിനിറ്റായി കുറച്ച് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). നിർമിത ബുദ്ധിയുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. ഉദ്യോഗസ്ഥരുടെ ഇടപെടൽ ഇല്ലാതെ ഉപഭോക്താക്കൾക്ക് അതിവേഗത്തിൽ സെക്യൂരിറ്റി റീഫണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവും. 4,000 ദിർഹം വരെയുള്ള തുകൾക്ക് ഈ രീതി ബാധകമാണ്. 90 ശതമാനം റീഫണ്ട് അപേക്ഷകളും ഇതിൽ ഉൾപ്പെടും. പുതിയ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്. നിർമിത ബുദ്ധി ഉപയോഗിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക് ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുമെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഉപഭോക്തൃ അപേക്ഷകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡിജിറ്റൽ സാങ്കേതിക സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചത്. ഈ വർഷം മാർച്ച് അവസാനത്തോടെ ദീവയിലെ ഉപഭോക്താക്കളുടെ എണ്ണം 13,46,985 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.08 ശതമാനമാണ് വർധന. ഈ വർഷം ആദ്യ പാദത്തിൽ 37 ലക്ഷം ഡിജിറ്റൽ ഇടപാടുകളും ദീവ പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 35 ലക്ഷമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

