Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമരത്തിൽ...

മരത്തിൽ ദീപാലങ്കാരം പോലെ െകാക്കുകൾ; അൽെഎനിൽ മനോഹര നാട്ടുകാഴ്ച

text_fields
bookmark_border
മരത്തിൽ ദീപാലങ്കാരം പോലെ െകാക്കുകൾ; അൽെഎനിൽ മനോഹര നാട്ടുകാഴ്ച
cancel

അൽെഎൻ: നേരം ഇരുട്ടി തുടങ്ങുേമ്പാൾ അൽെഎൻ^ദുബൈ റോഡിൽ മഖാം പ്രദേശത്തെ  സിഗ്നലിന് സമീപത്തെ മരം വെളുത്ത് വരും. ഇരുൾ വ്യാപിക്കുന്നതോടെ മരം ബഹുവർണ ദീപാലങ്കാരങ്ങൾ കൊണ്ട് അലങ്കരിക്കെപ്പട്ടതായി തോന്നും. ചിറകടിയും കാഹളവും കൂടിയാകുേമ്പാൾ ഒരു ഉത്സവാന്തരീക്ഷം തന്നെ സൃഷ്ടിക്കപ്പെടും. അന്നം തേടിക്കഴിഞ്ഞ് രാത്രിയോടെ ചേക്കാറാനെത്തുന്ന ശുഭ്ര തൂവൽധാരികളായ കൊക്കുകളാണ് മരത്തെ സുന്ദരിയാക്കുന്നത്. അഭയം തേടിക്കഴിയുന്നതോടെ മരം വെളുപ്പണിയും.
ഇരുളുന്നതോടെ സിഗ്നൽ ലൈറ്റ് കൊക്കുകളിൽ പ്രതിഫലിച്ച് മരത്തിൽ പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ‘ദീപാലങ്കാര’മുണ്ടാകും. ഇതു വഴി രാത്രി യാത്ര ചെയ്യുന്നവർ കൗതുകത്തോടെയാണ് ഇൗ ദൃശ്യം വീക്ഷിക്കുന്നത്. സിഗ്നലിനോട് ചേർന്ന് റോഡരികിൽ വേറെയും ധാരാളം മരങ്ങളുണ്ടെങ്കിലും ഇൗ ഒറ്റ മരത്തോടാണ് കൊക്കുകൾക്ക് പ്രിയം.
അബൂദബി, ദുൈബ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ പുൽത്തകിടികളിലും പാർക്കുകളിലും ഇര തേടി അലയുന്ന കൊക്കുകളുണ്ടാകാറുണ്ടെങ്കിലും അൽെഎനിൽ പൊതുവെ അങ്ങനെ കാണാറില്ല.
എന്നാൽ, സന്ധ്യ മയങ്ങുന്നേതോടെ പല ഭാഗത്തുനിന്നായി മഖാമിലെ ഇൗ മരത്തിൽ വന്ന് കൊക്കുകൾ നിറയുകയാണ്. നേരം പുലരുന്നതോടെ ഇര തേടി പറന്നകലുന്ന ഇവ മരത്തെ ചേതോഹരമാക്കാൻ സന്ധ്യയോടെ വീണ്ടുമെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsdeepalankaram kokkuaeu
News Summary - deepalankaram kokk-uaeu-uae news
Next Story