ഗൾഫിൽ 80ഒാളം പ്രവാസികളുടെ മൃതദേഹങ്ങൾ
text_fieldsദുബൈ: നാട്ടിലെത്തിക്കാനാകാതെ ഗൾഫ് നാടുകളിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത ് 80 ഒാളം പ്രവാസികളുടെ മൃതദേഹങ്ങൾ. ഡൽഹിയിൽനിന്ന് തിരിച്ചയച്ച മൂന്നു പഞ്ചാബ് സ്വദ േശികളുടെ മൃതദേഹങ്ങൾ അബൂദബിയിലെ മോർച്ചറിയിലേക്ക് മാറ്റി. ജഗസീര്‍ സിങ്, സഞ്ജീവ് കുമാര്‍, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചെത്തിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തി കരഞ്ഞ് അപേക്ഷിച്ചിട്ടും അധികൃതർ കനിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്.
ചെന്നെ വിമാനത്താവളത്തിലെത്തിച്ച രണ്ട് മൃതദേഹങ്ങൾ പുറത്തിറക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ബഹളമുണ്ടാക്കി. ഇതേതുടർന്ന് രണ്ട് ദിവസത്തിന് ശേഷം മൃതദേഹം വിട്ടുനൽകി. ഏറ്റവുമധികം ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം യു.എ.ഇയിലാണ്, 30ഒാളം. ഇതിൽ 16 പേരും മലയാളികളാണ്. 25ഒാളം മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. അത്രതന്നെ യു.എ.ഇയിൽ സംസ്കരിച്ചു. കുവൈത്തിൽ മരിച്ച 14 പേരിൽ പത്ത് പേരെയും അവിടെ സംസ്കരിച്ചു.
നാല് പേരുടെ കുടുംബങ്ങൾ നാട്ടിൽ കാത്തിരിപ്പിലാണ്. ഒമാനിൽ ആറ് ഉത്തരേന്ത്യൻ സ്വദേശികൾ ഉൾപെടെ പത്തോളം മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
സൗദിയിലെ മോർച്ചറിയിലുള്ള 25 മൃതദേഹങ്ങളിൽ പത്തും മലയാളികളുടേതാണ്. ബഹ്റൈനിൽ രണ്ട് മലയാളികൾ ഉൾപെടെ ഏഴെണ്ണമാണ് നാട്ടിലേക്കുള്ള അനുമതിയും കാത്ത് മോർച്ചറിയിലുള്ളത്. ഖത്തറിൽ നാല് മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.