Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൊയ്തുക്ക...

മൊയ്തുക്ക ചോദിക്കുന്നു-പ്രവാസിയുടെ മൃതദേഹം നാട്ടിൽ മറവു ചെയ്യണമെന്ന നിർബന്ധം വേണോ?

text_fields
bookmark_border
മൊയ്തുക്ക ചോദിക്കുന്നു-പ്രവാസിയുടെ മൃതദേഹം നാട്ടിൽ മറവു ചെയ്യണമെന്ന നിർബന്ധം വേണോ?
cancel

ദുബൈ: ജനനവും മരണവുമൊന്നും നമ്മുടെ കയ്യിലല്ല, അതിെൻറ സമയവും സ്ഥലവുമൊന്നും നമുക്കറിഞ്ഞു കൂടാ, പ്രവാസ ഭൂമിയിൽ മരിച്ചവരുടെ ഭൗതിക ശരീരങ്ങൾ ഏറെ ദിവസമെടുത്ത് ക്ലേശകരമായി നാട്ടിലെത്തിച്ച് അടക്കം ചെയ്യണമോ എന്ന കാര്യത്തിൽ പുനരാലോചനക്ക് സമയമായി. പറയുന്നത് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മുൻ അംഗം  പി.പി. മൊയ്തു. ഇതു പറയാൻ ഇൗ തലശ്ശേരിക്കാരനാരെന്നും മരിച്ചവരുടെ ബന്ധുക്കളുടെ വേദനയെക്കുറിച്ച് ഇയാൾക്ക് എന്തറിയാം എന്നുമാണ് ചോദ്യമെങ്കിൽ നാലായിരത്തിലേറെ മനുഷ്യരുടെ പല അവസ്ഥയിലുള്ള മൃതദേഹങ്ങൾ കണ്ടെടുക്കുകയും സംസ്കരിക്കുകയും ചെയ്ത മൊയ്തുക്കയോളം ഇതു പറയാൻ അർഹതയാർക്കുണ്ട് എന്നതാണ് ഉത്തരം.

29 വർഷമായി നേരം പുലർന്നാലുടൻ തലശ്ശേരി സർക്കാർ ആശുപത്രി പരിസരത്ത് ഇദ്ദേഹമുണ്ടാവും. ചിലപ്പോൾ കോഴിക്കോട്, പരിയാരം മെഡിക്കൽ കോളജ് ആശുപത്രികളുടെ വരാന്തയിലും.^മരുന്നിന് പണം തികയാതെ ഏങ്ങലടിച്ചു നിൽക്കുന്നവർക്ക് അതു സ്വരൂപിക്കാൻ, ഒാപ്പറേഷന് ആവശ്യമുള്ളവർക്കായി രക്തം സംഘടിപ്പിക്കാൻ, അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാൻ, അസ്വാഭാവിക മരണങ്ങളുണ്ടായാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉറ്റവർക്കെത്തിക്കാൻ എന്നിങ്ങനെ ഒാരോ മനുഷ്യാത്മാവിനും ആത്മമിത്രമായി ഒപ്പമുണ്ടാവും.

പതിറ്റാണ്ടുകൾക്ക് മുൻപ് വസൂരി പടർന്നു പിടിച്ച കാലത്ത് ഉറ്റവർ പോലും ശുശ്രൂഷിക്കാൻ ഭയന്ന രോഗികൾക്ക് ചികിത്സയെത്തിക്കാനും മരണപ്പെട്ടവരെ സംസ്കരിക്കാനും മുന്നിൽ നടന്ന കെ.പി.ശേഖരേട്ടനാണ് സേവന രംഗത്തേക്ക് വഴികാണിച്ചത്. തലശ്ശേരിയിൽ ട്രെയിൻ അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട കെ.പി.ശേഖരനൊപ്പം തിരുവങ്ങാട് സ്പോർട്ടിങ് യൂത്ത് ലൈബ്രററി പ്രവർത്തകനായ മൊയ്തുവും ചേർന്നു. അതിൽ പിന്നെ വേദനയുടെ കാഴ്ചകൾ മാത്രം വേതനമായി ലഭിക്കുന്ന ഇൗ സേവനമായി ജീവിത ദൗത്യം.

രോഗികളോ മരിച്ചവരുടെ ബന്ധുക്കളോ മാത്രമല്ല, ഡോക്ടർമാരും പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമെല്ലാം ഇത്തരം ആവശ്യങ്ങൾക്കെല്ലാം ആദ്യം വിളിക്കുക മൊയ്തുവിനെയാണ്. സി.പി.എം പ്രതിനിധിയായി കഴിഞ്ഞ കുറി ഗ്രാമപഞ്ചായത്തംഗമായ  ഇദ്ദേഹം ഇനിഷ്യേറ്റിവ് ഫോർ റിഹാബിലിറ്റേഷൻ ആൻറ് പാലിയേറ്റിവ് കെയർ (െഎ.ആർ.പി.സി) എന്ന കൂട്ടായ്മയുടെ സജീവ പ്രവർത്തകനാണ്. സാമൂഹിക പ്രവർത്തനം വരുമാന മാർഗമാക്കരുതെന്ന് കണിശമായി വിശ്വസിക്കുന്ന ഇയാൾ വൈകുന്നേരങ്ങളിൽ ടെക്സ്റ്റൈൽ സ്ഥാപനങ്ങളുടെ കലക്ഷൻ ജോലി  നടത്തിയാണ് ജീവിതമാർഗം കണ്ടെത്തുന്നത്. 

യൗവനാരംഭത്തിൽ പ്രവാസിയാവാൻ ആഗ്രഹിച്ചെങ്കിലും നാട്ടിലെ പ്രയാസികൾക്കൊപ്പം ജീവിതം തുടർന്നതോടെ ഗൾഫ് സ്വപ്നം മറന്നു. കേരള ക്രിക്കറ്റിെൻറ വളർത്തു തൊട്ടിലായ തലശ്ശേരിയിലെ മിടുക്കൻ ക്രിക്കറ്ററായിരുന്ന ഇദ്ദേഹം   നാട്ടുകാരായ കായിക^സാമൂഹിക പ്രവർത്തകരുടെ ക്ഷണം സ്വീകരിച്ചാണ് ഇപ്പോൾ യു.എ.ഇ സന്ദർശനത്തിനെത്തിയത്. പ്രവാസികളുടെ മൃതദേഹം ഇറച്ചിതൂക്കുന്നതു പോലെ തൂക്കി പണം വാങ്ങി നാട്ടിലേക്കയക്കുന്ന സമ്പ്രദായത്തോട് അദ്ദേഹത്തിന് വിയോജിപ്പുണ്ട്. പ്രിയപ്പെട്ടവർക്ക് അവസാനമായൊന്നു കാണാനാകും എന്ന എന്ന വൈകാരിക തയുണ്ടെങ്കിൽ പോലും  കാലതാമസവും പ്രയാസവും വരുത്താതെ അതാതിടങ്ങളിൽ സംസ്കരിക്കാനാകുമെങ്കിൽ നല്ലതാണെന്നാണ് അഭിപ്രായം. 

നമ്മുടെ നാട്ടിലെ യുവതലമുറയെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ഒാരോ പ്രവാസിയും ജാഗ്രതപാലിക്കണമെന്നും മൊയ്തു ഒാർമപ്പെടുത്തുന്നു. ഒട്ടനവധി അക്രമങ്ങൾക്കും ആത്മഹത്യകൾക്കും കുടുംബങ്ങളുടെ തകർച്ചക്കും മയക്കുമരുന്ന് വ്യാപനം കാരണമാവുന്നുണ്ട്. വാഹനാപകട മരണങ്ങളാണ് മറ്റൊരു വേദന. കഴിഞ്ഞ നോമ്പുകാലത്തു മാത്രം ഒരു ഗ്രാമത്തിൽ അഞ്ചു ചെറുപ്പക്കാരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇത്രയേറെ വർഷെത്ത അനുഭവ പരിചയമുണ്ടെങ്കിലും കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും   മൃതദേഹങ്ങൾ സംസ്കരിക്കുേമ്പാൾ മനസ് വിങ്ങിപ്പോകാറുണ്ടെന്നും നാടിെന നല്ല നാളെയിലേക്ക് നയിക്കേണ്ട ചെറുപ്പക്കാരാണ് അകാലത്തിൽ പൊലിയുന്നതെന്നും അദ്ദേഹം വേദനയോടെ പറയുന്നു. ഫോൺ: 0526341921. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodygulf newsmalayalam newshome ground
News Summary - dead body-gulf-home ground-gulf news
Next Story