കപ്പ ഉപ്പുമാവും പുയ്യാപ്ല തലയണയും പിന്നെ പരീക്കുട്ടി ചെമ്മീന്‍ റോസ്റ്റും
text_fieldsഷാര്‍ജ: കേരളത്തില്‍ പ്രളയം താണ്ഡവമാടിയ കാലത്ത് ദുരിതം ഏറെ സഹിച്ചവരും ദുരിതത്തില ്പ്പെട്ടവരെ ഏറെ സഹായിച്ചവരുമായ കുടുംബശ്രീ യൂണിറ്റുകളാണ് കേരളത്തിെൻറ വിവിധ ജി ല്ലകളില്‍ നിന്ന് ശ്രേഷ്ഠ മലയാളത്തിെൻറ തനത് രുചികളുമായി എത്തിയിരിക്കുന്നത്. പ്ര ളയത്തില്‍ അകപ്പെട്ട്, ഉടുതുണിക്ക് മറുതുണി പോലും നഷ്ടപ്പെട്ടവര്‍ക്ക് വെച്ച് വിളമ്പിയ, ആ വളയിട്ട കൈകള്‍ ഒരുക്കിയിരിക്കുന്ന സ്നേഹത്തിെൻറ അതിശയ രുചികളുടെ മഹിമ പറഞ്ഞാലും തീരില്ല. മുളകൊണ്ട് തീര്‍ത്ത മുറത്തില്‍ നിരത്തിയിരിക്കുന്ന പലഹാരങ്ങളില്‍ നിന്ന് രുചിയുടെ ആവി പാറിപറക്കുന്നു. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള രുചികളുടെ മണമാണ് ഇവിടെ നിന്ന് ഒഴുകുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നത്തെിയ നവജ്യോതി കുടുംബശ്രീ നിരത്തിയിരിക്കുന്നത് മുളയരിപായസം, പാലട, നവരഅരി പായസം, ചട്ടിപത്തിരി, കല്ലുമ്മക്കായ നിറച്ചത്, ഹെര്‍ബല്‍ ചിക്കന്‍ പൊള്ളിച്ചത്, പുയ്യാപ്ല തലയണ, ഉന്നക്കായ, മലബാര്‍ ദം ബിരിയാണി, സ്വര്‍ഗ്ഗ കോഴിയും ചപ്പാത്തിയും, ഹെര്‍ബല്‍ പക്കവട തുടങ്ങിയവയാണ്.
നൂര്ജഹാന്, സിബിജ, മൈമൂന എന്നിവരാണ് കോഴിക്കോടന്‍ രസകൂട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പൂരങ്ങളുടെ പൂരനാടായ തൃശ്ശൂരില്‍ നിന്നത്തെിയ കല്യാണി കുടുംബശ്രീ വിളമ്പുന്നത് കപ്പ ഉലര്‍ത്തിയത്, കപ്പ ഉപ്പ്മാവ്, കപ്പ കാച്ചിയത്, തട്ടിപുട്ട് ദോശ, ഊത്തപ്പം, വിവിധ തരം പുട്ടുകള്‍, ചിക്കന്‍ കറി, ബീഫ് ഫ്രൈ എന്നിവയാണ്. ദിവ്യ ഷാജി, വിജി സന്തോഷ്, ബിന്ദു ജനാര്ദനന് തുടങ്ങിയവരാണ് തൃശ്ശിവപേരൂര്‍ രുചിപട നയിക്കുന്നത്. കുട്ടനാടിന്‍െറ രുചിവള്ളം തുഴഞ്ഞത്തെിയിരിക്കുന്നത് തവക്കല്‍ കഫേ കുടുംബശ്രീ യൂണിറ്റാണ്. കപ്പ, ആലപ്പുഴ മീന്‍ക്കറി, ഞണ്ട് റോസ്റ്റ്, പരീക്കുട്ടി ചെമ്മീന്‍ റോസ്റ്റ്, കുട്ടനാടന്‍ കക്ക വരട്ടിയത്, തൊട്ടപ്പള്ളി മീന്‍ പീര, കറുത്തമ്മ അയല ഫ്രൈ, വേമ്പനാട് കരിമീന്‍ ഫ്രൈ, ആരോഗ്യ പൊറാട്ട (ആട്ട), മൈദ പൊറാട്ട, കൊത്ത് പൊറാട്ട എന്നീ രുചികളുടെ അമരത്തും അണിയത്തും നില്‍ക്കുന്നത് ഷഹര്‍ബാനും സബീറയും ഹസീനയുമാണ്. ജ്യൂസുകളുടെ പടപ്പാട്ടുമായിട്ടാണ് മലപ്പുറത്ത് നിന്ന് റംസാന് കുടുംബശ്രീ എത്തിയിട്ടുള്ളത്.
നെല്ലിക്കയുംം മറ്റ് പഴങ്ങളും ചേര്‍ത്തുള്ള സപ്ത രുചികളാണ് ഇവരുടെ പ്രത്യേകത. മഞ്ഞളും നെല്ലിക്കയും ചേര്‍ത്തുള്ള ഡയബറ്റ് ബെറി, കാരറ്റും നെല്ലിക്കയും ചേര്‍ത്തുള്ള കാരറ്റ് ബെറി, കക്കരിക്കയും നെല്ലിക്കയും ചേര്‍ത്തുള്ള കൂള്‍ബെറി, തേനും നെല്ലിക്കയും ചേര്‍ത്തുള്ള ഹണിബെറി, ബിറ്റ്റൂട്ടും നെല്ലിക്കയും ചേരുന്ന ബിറ്റ്ബെറി, കല്‍കണ്ടവും നെല്ലിക്കയും ചേരുന്ന സ്വീറ്റ്ബെറി, നെല്ലിക്കയും ഇന്ദുപ്പും ചേരുന്ന ഗ്രീന്ബെറി എന്നിവയാണ് മലപ്പുറം മഹിമ. പോരാത്തതിന് പൈനാപ്പിള്‍, മുന്തിരി, ആപ്പിള്‍, നാരങ്ങ, മുസംബ്ബി, മാങ്ങ, കാരറ്റ്, ബിറ്റ്റൂട്ട്, കക്കരി ജ്യൂസുകളും ഇവിടെ രുചിയുടെ ഇശല്‍ തീര്‍ക്കുന്നുണ്ട്. നാടന്‍ ചായയുടെ കോല്‍ക്കളിയും ഇവിടെ ആസ്വദിക്കാം. സുഹറയും സുമതിയുമാണ് രുചിയുടെ ഇശതേന് കണം പുരട്ടുന്നത്. വയനാട് നിന്നാണ് മുളയരി പായസത്തിനായി കൊണ്ട് വന്നിരിക്കുന്നത്. മത്സ്യ വിഭവങ്ങളെല്ലാം ആലപ്പുഴയില്‍ നിന്ന് നേരിട്ട് ശേഖരിച്ചവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.