Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിളംബരം മുഴങ്ങി;...

വിളംബരം മുഴങ്ങി; കമോൺ കേരള മൂന്നാം പതിപ്പ് 30ന് കൊടിയേറും

text_fields
bookmark_border
come-on-kerala
cancel

ഷാർജ: ഇന്തോ-അറബ് വാണിജ്യ-സാംസ്കാരിക ബന്ധത്തിന് കൂടുതൽ തിള ക്കവും കരുത്തും പകരുന്ന ‘ഗൾഫ്മാധ്യമം’ കമോൺ കേരള സാംസ്കാരിക വാ ണിജ്യവിനിമയ മേളയുടെ മൂന്നാം അധ്യായത്തിന് വിളംബരം മുഴങ്ങി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബ ിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ജനുവരി 30,31, ഫെബ്രുവരി ഒന്ന് തീയതികളിൽ ഷാർജ എക്സ്പോ സെൻററിലാണ് മേള അരങ്ങേറുകയെന്ന് ഷാർജ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് അസി. ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് മുഹമ്മദ് ഷത്താഫ്, ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം നിർവഹിക്കും. ആസ്റ്റർ ഡി.എം ഹെൽത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തും.

യു.എ.ഇയിൽ സംരംഭകരാകാനും ഗൾഫ്മേഖലയിൽ ഉൽപന്നങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും മികച്ച വേദിയാണ് കമോൺ കേരള. വിജയകരമായ ആദ്യ രണ്ട് പതിപ്പുകളിലൂടെ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ മേള എന്ന ഖ്യാതി കമോൺ കേരള സ്വന്തമാക്കിയിരുന്നു. അറബ് ലോകത്തെയും ഇന്ത്യയിലെയും മുൻനിര വ്യവസായ പ്രമുഖർ മുതൽ കേരളത്തിലെ നവയുഗ സ്റ്റാർട്ടപ് സംരംഭകർ വരെ അണിനിരക്കുന്ന ബിസിനസ് കോൺക്ലേവ്, മുൻനിര സംരംഭകർക്കും എക്സിക്യൂട്ടിവുകൾക്കും പുത്തനാകാശങ്ങളിലേക്ക് കുതിക്കാൻ ചിറകു പകരുന്ന ബോസസ് ഡേ ഒൗട്ട്, അറബ് ലോകത്തും ഇന്ത്യയിലും സാമൂഹിക-വാണിജ്യ സംരംഭകത്വത്തിെൻറ പുതുവഴിത്താരകൾ സൃഷ്ടിച്ച വനിതകൾക്കുള്ള ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡ് സമർപ്പണം, കലാസാംസ്കാരിക സായാഹ്നങ്ങൾ, ഉൽപന്ന പ്രദർശനമേള എന്നിവയെല്ലാം മേളയെ വേറിട്ടതാക്കുന്നു.

ഷാർജ ചേംബർ മാധ്യമ വിഭാഗം മേധാവി ജമാൽ ബു സിഞ്ചാൽ, ഹോട്ട്പാക്ക് ഡെ. ജനറൽ മാനേജർ ടിറ്റു ഡാനിൽ അലക്സ്, അസറ്റ് ഹോംസ് ജി.സി.സി സെയിൽസ് ഹെഡ് പ്രദീപ് രാമൻ, ഷാർജ എക്സ്പോ സെൻറർ മാനേജ്മെൻറ് പ്രതിനിധി സന്ദീപ് എം. ബോലാർ, എമിേററ്റ്സ് കമ്പനീസ് ഹൗസ് ഡയറക്ടർ (ബിസിനസ്) ഫാരിസ് ഫൈസൽ, കെഫ് ഹോൾഡിങ്സ് ഫിനാൻസ് മാനേജർ ദർശൻ അഗർവാൾ, ഇംപെക്സ് അപ്ലയൻസസ് മിഡിൽ ഇൗസ്റ്റ് ഒാപറേഷൻസ് ഹെഡ് സിറാജുദ്ദീൻ അബ്ദുല്ല, കോസ്മോ ട്രാവൽ മാർക്കറ്റിങ് മാേനജർ റംഷീദ്, ഗൾഫ്മാധ്യമം-മീഡിയവൺ മിഡിൽ ഇൗസ്റ്റ് ഒാപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, ജനറൽ മാനേജർ ഗ്ലോബൽ മാർക്കറ്റിങ് ഒാപറേഷൻസ് കെ. മുഹമ്മദ് റഫീഖ്, ചീഫ് ഒാപറേറ്റിങ് ഒാഫിസർ സക്കരിയ്യ മുഹമ്മദ്, മാർക്കറ്റിങ് മാനേജർ ജെ.ആർ. ഹാഷിം എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCome on Keralacome on kerala third
News Summary - come on kerala third -gulf news
Next Story