ഒപ്പമുണ്ടെന്നുറപ്പിച്ച് യു.എ.ഇ; കമോൺ കേരളക്ക് ഉജ്ജ്വല തുടക്കം
text_fieldsഷാർജ: കാലം പിന്നിടുന്തോറും കരുത്തും തിളക്കവും വർധിക്കുന്നതാണ് സംസ്കാരങ്ങൾ തമ്മിലെ ബന്ധമെന്ന് വീണ്ടും ത െളിയിച്ച് അറബ്ലോകത്തെ സാംസ്കാരിക തലസ്ഥാനത്ത് കേരളവും യു.എ.ഇയും പരസ്പരവിശ്വാസത്തിെൻറ പെരുന്നാൾ തീർത്തു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ സാംസ്കാരിക മേളയായ ഗൾഫ് മാധ്യമം കമോൺ കേരളയുടെ രണ്ടാംപത ിപ്പിന് ഷാർജയിൽ പ്രൗഢഗംഭീര തുടക്കം. കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ ഷാർജ സീപോർട്ട് ആൻഡ് കസ്റ്റംസ് ഡിപ്പാർട്മെൻറ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി കമോൺ കേരള ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ വൈവിധ്യങ്ങളും പ്രകൃതിഭംഗിയും പ്രമേയമാക്കി ഒരുക്കിയ ആകർഷകമായ മേള ആസ്വദിച്ച ശേഷമാണ് രാജകുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെ മുഖ്യാതിഥികൾ ഉദ്ഘാടന വേദിയിലെത്തിയത്. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അതിഥികളെ സ്വാഗതംചെയ്തു.
യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ മുഴങ്ങിയ വേദിയിൽ ഇരു രാഷ്ട്രങ്ങളും ഒരുമിച്ചുചേർന്ന് നല്ലൊരു ലോകം കെട്ടിപ്പടുക്കാൻ മുന്നേറുമെന്നതിെൻറ ഉദ്ഘോഷണം മുഴങ്ങിയതോടെ മൂന്നു ദിവസത്തെ മഹാമേളക്ക് ഒൗദ്യോഗിക തുടക്കമായി.
കേരളത്തിെൻറ സാമ്പത്തിക നവോത്ഥാനം പ്രമേയമാക്കി ഒരുക്കിയ ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തുടർന്ന് നല്ല കേരളം കെട്ടിപ്പടുക്കാൻ ഒന്നിക്കുമെന്ന് വേദിയും സദസ്സും ഒത്തുചേർന്ന് പുനരർപ്പണം ചെയ്തു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കോൺസുൽ ജനറൽ വിപുൽ, മുൻ വ്യവസായമന്ത്രിയും ലോക്സഭാംഗവുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മേധാവി എം.എ.യൂസുഫലി എന്നിവർക്കു ശേഷം മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ സദസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കമോൺ കേരളയുടെ മുഖ്യപങ്കാളികളായ ഹോട്ട്പാക്ക് ഗ്രൂപ്പ് എം.ഡി പി.ബി. അബ്ദുൽ ജബ്ബാർ, ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, കോൺഫിഡൻറ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.െജ.റോയ്, അൽ മദീന ഗ്രൂപ്പ് ചെയർമാൻ അബ്ദുല്ല പൊയിൽ, മിനാർ ഗ്രൂപ്പ് ഡയറക്ടർ കെ.കെ. ഹുസൈൻ, േപാപ്പീസ് ബേബി കെയർ ഡയറക്ടർ ഷാജു തോമസ്, ടൈം ഹൗസ് എക്സിക്യൂട്ടിവ് ഡയറക്ടർ അലി സായിദ് എന്നിവർക്ക് മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്, റസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ് എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.