ബൈജു ഗോപാലനെതിരായ വഞ്ചനാ കേസിൽ ഇന്ന് വിധി വന്നേക്കും
text_fieldsഅൽഐൻ (യു.എ.ഇ): യു.എ.ഇയിൽ യാത്രാവിലക്ക് നിലനിൽക്കെ ഒമാനിലേക്ക് യാത്രചെയ്ത് പിടിയിലായി അൽഐൻ ജയിലിലുള്ള ഗോകുലം ഗ്രൂപ്പ് ഡയറക്ടർ ബൈജു ഗോകുലം ഗോപാലനെ ഇന്നലെ അൽഐൻ കോടതിയിൽ ഹാജറാക്കി.രണ്ടു കോടി ദിർഹമിെൻറ (ഏകദേശം 39 കോടി രൂപ)വഞ്ചന കേസാണ് ബൈജുവിനെതിരെ കോടതിയിലുള്ളത്. കേസിെൻറ വിധി ഇന്ന് പുറത്തുവന്നേക്കും. ബൈജുവിനെതിരെ കേസ് ചെക്ക് കേസാണന്ന പ്രചാരണം സത്യവിരുദ്ധമാണന്ന് അദ്ദേഹത്തിെൻറ ബിസിനസ് പാർട്ണർ ഡോ.രഞ്ജിത്തും, ബൈജുവിെൻറ സുഹൃത്ത് അനുപമയും ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അവരുടെ വാദം ഇങ്ങിനെ: തമിഴ്നാട് സ്വദേശിയും വ്യവസായിയുമായ രമണിയുടെ ഉടമസ്ഥതയിൽ ദുബൈയിൽ പ്രവർത്തിച്ചിരുന്ന ഇമാറ ഹെൽത്ത് കെയർ കമ്പനി രണ്ടു കോടി ദിർഹമിന് മേൽ വില കണകാക്കി കച്ചവടമുറപ്പിച്ചിരുന്നു.ഇതനുസരിച്ച് ഉടമ്പടി പത്രം ദുബൈ കോടതിയിൽ നിന്ന് ഉണ്ടാക്കുകയും ചെയ്തു. കമ്പനിയുടെ ഓഡിറ്റ് നടത്തിയതിന് ശേഷം അതിെൻറ മൂല്യമനുസരിച്ച് വില നൽകിയാൽ മതി എന്ന് രമണി സമ്മതിച്ചതാണ്. ഈ കലയളവിൽ 80 ശതമാനം സംഖ്യയും ബൈജു രമണിക്ക് കൈമാറുകയും ചെയ്തിരുന്നു.ഇതിൻെറയെല്ലാം രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് കിട്ടാനുള്ള സംഖ്യ കൈപറ്റിയതായി സമ്മതിച്ച ശേഷം രണ്ടു കോടി ദിർഹമിഴെൻറ ഉടമ്പടി പത്രം റദ്ദാക്കാൻ ദുബൈയിലേക്ക് വരാൻ ആവശ്യപ്പെട്ട് മെയിൽ അയക്കുകയും ചെയ്ത രമണി, ബൈജു എത്തിയ ഉടനെ ഉടമ്പടി പത്രം കോടതിയിൽ സമർപ്പിച്ച് കേസ് ഫയൽ ചെയ്യുകയായിരുന്നു.
15 കോടിയോളം ദിർഹം ദുബൈയിൽ നിക്ഷേപമുള്ള ബൈജുവിന് രണ്ടു കോടിക്കുവേണ്ടി ഒളിച്ചോടേണ്ട കാര്യമില്ലെന്നും ഡോ.രഞ്ജിത്ത് പറഞ്ഞു.ഏപ്രിലിലാണ് ബൈജുവിനെതിരെ കേസ് വരുന്നത്.ആഗസ്റ്റ്10നാണ് ബൈജു ദുബൈയിൽ റസിഡൻസ് വിസ അടിക്കുന്നത്. ഒളിച്ചോടാനായിരുന്നുവെങ്കിൽവിസയടിക്കേണ്ട ആവശ്യമില്ലയിരുന്നുവെന്നും ഇവർ കൂട്ടി ചേർത്തു. മസ്ക്കത്തിൽ പുതിയ സ്ഥാപനത്തിെൻറ ആവശ്യത്തിനായി യാത്ര പോകവെയാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.