Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫിലെ പ്രവാസികൾക്കായി...

ഗൾഫിലെ പ്രവാസികൾക്കായി ചാർട്ടർ ചെയ്യാനൊരുങ്ങിയ വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ

text_fields
bookmark_border
flight
cancel

ദുബൈ:  ഗൾഫ് മലയാളികളുടെ നാട്ടിലേക്കുള്ള മടക്കം മുടക്കി കേന്ദ്ര- കേരള സർക്കാറുകൾ, കൂടുതൽ പ്രവാസികളെ കൊണ്ടുവരാൻ സംഘടനകളും സ്ഥാപനങ്ങളും ചാർട്ടർ ചെയ്യുന്ന വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ. കേന്ദ്രസർക്കാർ ആവശ്യത്തിന് വിമാനം അനുവദിക്കാത്ത സാഹചര്യത്തിലാണ് സംഘടനകൾ സർവിസുകൾ ചാർട്ടർ ചെയ്യാൻ തുടങ്ങിയത്. കേരളം അനുമതി നൽകാത്തതു മൂലമാണ് കൂടുതൽ സർവിസും ചാർട്ടർ വിമാനങ്ങളും അനുവദിക്കാത്തത് എന്ന് കേന്ദ്രവും കേന്ദ്രമാണ് പാരയെന്ന് കേരളവും വാഗ്വാദം തീർക്കുേമ്പാൾ കൊടുംദുരിതത്തിലായത് പ്രവാസികളാണ്. ‘വന്ദേഭാരത്’ മിഷൻ ഇൗടാക്കുന്ന 750 ദിർഹത്തിൽ അധികം ചുമത്തി സർവിസ് നടത്തുന്ന ചാർേട്ടഡ് വിമാനങ്ങൾക്ക് അനുമതി നൽകരുത് എന്ന് കേന്ദ്രം ആവശ്യപ്പെട്ടതായി യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. 

‘വന്ദേ ഭാരത്’ വിമാനം വരുന്നതിന് സംസ്ഥാനം നിബന്ധന െവച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, യാത്രക്കാരിൽനിന്ന് പണം ഇൗടാക്കുേമ്പാൾ വന്ദേ ഭരത് മിഷൻ നിരക്കിൽ കൂടാൻ പാടില്ല, മുൻഗണനാ വിഭാഗങ്ങളെ ആദ്യം പരിഗണിക്കണം എന്നീ നിബന്ധനകൾ മാത്രമാണ് െവച്ചതെന്ന് വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. എന്നാൽ 750 ദിർഹത്തിന് സർവിസ് നടത്താൻ ഒരു ഇന്ത്യൻ വിമാനക്കമ്പനിയും താൽപര്യപ്പെട്ടിട്ടില്ലെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. മധ്യത്തിലെ സീറ്റ് ഒഴിച്ചിടണമെന്ന കോടതി നിർദേശം പാലിക്കാൻ തുടങ്ങിയാൽ നിരക്ക് 40 ശതമാനമെങ്കിലും വർധിക്കുമെന്നും എയർ ഇന്ത്യ വൃത്തങ്ങൾ സൂചിപ്പിച്ചു. ഗൾഫ് രാജ്യങ്ങളുടെ വിമാനക്കമ്പനികൾ  സർവിസ് നടത്താൻ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ അനുമതി നൽകിയിട്ടില്ല. 

യു.എ.ഇയിൽ നിന്ന് 1000 ദിർഹത്തിന് (20,600 രൂപ) താഴെ ചെലവിൽ കേരളത്തിലെത്തിക്കാമെന്ന് വിമാനക്കമ്പനികൾ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും 1250 ദിർഹം ചുമത്തുന്ന സ്പൈസ് ജെറ്റ് വിമാനത്തിനാണ് കേന്ദ്രം അനുമതി നൽകിയത്. നിരവധി സംഘടനകളാണ് പ്രവാസികളെ നാട്ടിലെത്തിക്കാൻ രജിസ്ട്രേഷനും ഒരുക്കവും നടത്തുന്നത്. ആദ്യ സർവിസ് മുടങ്ങിയതോടെ അവരും പരിഭ്രമത്തിലാണ്. അർഹർക്ക് ഇന്ത്യൻ സർക്കാറിെൻറ പ്രവാസി ക്ഷേമനിധിയിൽ നിന്ന് ടിക്കറ്റിന് തുക നൽകണമെന്ന് കോടതി വിധിയുണ്ടെങ്കിലും സാധാരണ പ്രവാസികൾക്ക് അതും അപ്രാപ്യമാണ്. 

അതിനിടെ, ബിസിനസ് വിസയിൽ ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യയിലേക്ക് വരുന്ന വിദേശ വ്യവസായികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രം ഇളവുചെയ്തു. ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർ, മറ്റു മേഖലകളിെല വിദഗ്ധർ എന്നിവർക്ക് ഇനി ഇന്ത്യയിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

അതിനിടെ, 159 യാത്രക്കാരുമായി കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ചാര്‍ട്ടര്‍ ചെയ്ത വിമാനം റാസല്‍ഖൈമയില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരം 6.30ന് പറന്നുയര്‍ന്നു. ചൊവ്വാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് 36 മണിക്കൂര്‍ വൈകി കോഴിക്കോട്ടേക്ക് തിരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 19 യാത്രക്കാർക്ക് നാട്ടിലേക്ക് തിരിക്കാനായില്ല. യു.എ.ഇയില്‍ കെ.എം.സി.സി നടത്തുന്ന 30 സര്‍വീസുകളില്‍ ആദ്യത്തേതാണിത്. 

കേന്ദ്രത്തെ തള്ളി മുഖ്യമന്ത്രി; മുഴുവൻ വിമാനങ്ങൾക്കും അനുമതി നൽകി
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട മുഴുവൻ സർവിസുകൾക്കും സ്ൈപസ് ജെറ്റ് ആവശ്യപ്പെട്ട 300 വിമാനങ്ങൾക്കും ചാർേട്ടഡ് വിമാന സർവിസുകൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വിമാനങ്ങൾക്ക് അനുമതി ആവശ്യപ്പെട്ടാൽ അതും നൽകുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രവാസികളുടെ വിമാനങ്ങൾ പരിമിതപ്പെടുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെെട്ടന്ന കേന്ദ്രമന്ത്രി വി. മുരളീധരെൻറ വാദം മുഖ്യമന്ത്രി തള്ളി. കേന്ദ്രമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്നറിയില്ല. ഇക്കാര്യത്തിൽ കൂടുതൽ പറയുന്നില്ല. ആർക്കും വരാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgulf nrichartered flight
News Summary - Chartered Flight For NRI -Gulf News
Next Story