മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ശബ്ദത്തിൽ മാറ്റം
text_fieldsദുബൈ: മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ഉയർന്ന ശബ്ദത്തോട് കൂടി നൽകിയിരുന്ന മുന്നറിയിപ്പ് സംവിധാനത്തിൽ മാറ്റം വരുത്തി യു.എ.ഇ. ആക്രമണം നേരിടുന്ന സമയങ്ങളിൽ സുരക്ഷിതമായ സ്ഥലത്ത് അഭയം തേടണമെന്നും ഭീഷണി ഒഴിവായാൽ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്നും അറിയിക്കുന്നതിനാണ് ഉയർന്ന ശബ്ദത്തോട് കൂടിയ മുന്നറിയിപ്പ് സംവിധാനം നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (എൻ.സി.ഇ.എം) ഏർപ്പെടുത്തിയിരുന്നത്.
ആക്രമണ ഭീഷണിയുള്ള സമയങ്ങളിലും അതൊഴിവാകുമ്പോഴും ഉച്ചത്തിലുള്ള ശബ്ദത്തോട് കൂടിയായിരുന്നു സന്ദേശങ്ങൾ വന്നിരുന്നത്. ഇനി മുതൽ അതുണ്ടാവില്ല. ആക്രമണ ഭീഷണി നേരിടുമ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യപ്പെടുന്ന സന്ദേശത്തോടൊപ്പം മാത്രമായിരിക്കും ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാവുക. ഭീഷണി ഒഴിഞ്ഞാൽ അറിയിപ്പിനൊപ്പം സ്റ്റാഡേർഡ് ടെക്സ്റ്റ് മെസേജ് ടോണായ ബീപ് ശബ്ദം മാത്രമായിരിക്കും ഉണ്ടാവുക.
രാവിലെ ഒമ്പത് മുതൽ രാത്രി 10.30 വരെ മുന്നറിയിപ്പിനായി നിലവിലുള്ള ഉയർന്ന ടോണും മുന്നറിയിപ്പ് അവസാനിച്ചാൽ സ്റ്റാൻഡേർഡ് ടെക്സ് മെസേജ് ടോണും ആയിരിക്കും ലഭിക്കുക. രാത്രി 10.30 മുതൽ രാവിലെ ഒമ്പതുവരെ രണ്ട് സന്ദേശങ്ങൾക്കുമൊപ്പം സ്റ്റാൻഡേർഡ് മെസേജ് ടോൺ ആയിരിക്കും ഉപയോഗിക്കുകയെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

