Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ന് മഴക്ക്...

ഇന്ന് മഴക്ക് സാധ്യത

text_fields
bookmark_border
ഇന്ന് മഴക്ക് സാധ്യത
cancel
Listen to this Article

ദുബൈ: രാജ്യത്ത് പലയിടങ്ങളിലും ഞായറാഴ്ച മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് ശേഷം കിഴക്കൻ മേഖലകളിലായിരിക്കും മഴ ലഭിക്കുക. അന്തരീക്ഷം പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് ചൂടിന് അൽപം കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും ഞായറാഴ്ച ചൂടുള്ള കാലാവസ്ഥ തുടരും. അബൂദബിയിൽ ഞായറാഴ്ച ചൂട് 41 ഡിഗ്രി സെൽഷ്യസിലും ദുബൈയിൽ താപനില 40 ഡിഗ്രി സെൽഷ്യസിലുമെത്തും. ചില തീരമേഖലകളിലും ഉൾപ്രദേശങ്ങളിലും തിങ്കളാഴ്ച രാത്രി ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടും.

മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിൽ നേരിയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 25 വരെ കി.മീ. വേഗത്തിൽ വീശുന്ന കാറ്റ് ചിലപ്പോൾ 40 കി.മീ. വേഗം കൈവരിച്ചേക്കാം. അറേബ്യൻ ഗൾഫ്, ഒമാൻ കടലുകൾ പൊതുവെ ശാന്തമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raintodaychance
News Summary - Chance of rain today
Next Story