Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രതികാരം വീട്ടാൻ മുൻ...

പ്രതികാരം വീട്ടാൻ മുൻ കാമുകിയുടെ കാർ നശിപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
പ്രതികാരം വീട്ടാൻ മുൻ കാമുകിയുടെ കാർ നശിപ്പിച്ചയാൾ അറസ്റ്റിൽ
cancel
camera_alt???? ?????????????? ??????? ????????????? ?????????? ?????????????????? ????????. ?????????? ???????????????? ??.???.???.??? ???????

ദുബൈ: പ്രതികാരത്തിെൻറ പുതിയ വഴികൾ പരീക്ഷിച്ച യുവാവിനെ പൊലീസ് പിടികൂടി. മുൻ കാമു കിയോടുള്ള പ്രതികാരം തീർക്കാൻ അവരുടെ കാറുകൾ രാസലായിനി ഒഴിച്ച് നശിപ്പിച്ച യുവാ വാണ് കെണിയിലായത്. അരിശം തീരാത്ത യുവാവ് ഇവരുടെ ബന്ധുക്കളുടെ മൂന്നു കാറുകളിലും രാസലായിനി ഒഴിച്ചു. അൽകൂസിലാണ് സംഭവം. തങ്ങളുടെ കാറുകൾ അജ്ഞാതർ നശിപ്പിച്ചെന്നു ചൂണ്ടിക്കാണിച്ച് പെൺകുട്ടിയുടെ കുടുംബക്കാർ ബർദുബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഹെൽമറ്റ് ധരിച്ച ഒരാൾ ബൈക്കിലെത്തിയശേഷം കാറിൽ രാസലായിനി ഒഴിക്കുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, ആരാണെന്ന് പെൺകുട്ടിക്കും കുടുംബാംഗങ്ങൾക്കും അറിയില്ലായിരുന്നു.


എന്നാൽ, അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നുവെന്ന് ബർ ദുബൈ പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖദം ബിൻ സുറൂർ അറിയിച്ചു. പ്രണയകാലത്ത് നൽകിയ പണവും ആഭരണങ്ങളും തിരിച്ചുനൽകാത്തതിലുള്ള നിരാശയാണ് തന്നെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. രണ്ടു സുഹൃത്തുക്കൾ തന്നെ സഹായിച്ചതായും ഇയാൾ സമ്മതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policegulf news
News Summary - car-police-uae-gulf news
Next Story