2021ൽ ദുബൈയിലെ 70 ശതമാനം പേർക്കും വാക്സിൻ നൽകും
text_fieldsദുബൈ: 2021 അവസനാത്തോടെ ദുബൈയിലെ 70 ശതമാനം പേർക്കും കോവിഡ് പ്രതിരോധത്തിനുള്ള ഫൈസർ വാക്സിൻ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നു. 'സാമൂഹ്യ പ്രതിരോധശേഷി' പദ്ധതി പ്രകാരമാണ് രാജ്യത്തെ പൗരന്മാരും താമസക്കാരുമായ ജനസംഖ്യയുടെ 70 ശതമാനത്തിലും വാക്സിൻ ഉറപ്പുവരുത്തുന്നത്. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച് വാക്സിൻ കാമ്പയിനിലെ ആദ്യഘട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പൗരന്മായ വയോജനങ്ങൾക്കും കോവിഡ് മുൻനിര പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും നിശ്ചയദാർഢ്യവിഭാഗത്തിൽ പെട്ടവർക്കുമാണ് പ്രഥമഘട്ടത്തിൽ വാക്സിൻ നൽകുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ ജീവനക്കാർക്കും പ്രതിരോധ വാക്സിൻ ഉറപ്പുവരുത്തുമെന്നും അതിനായി അവരെ ക്ഷണിക്കുമെന്നും പ്രചാരണ സമിതി ചെയർപേഴ്സൺ ഫരീദ അൽ ഖാജ പറഞ്ഞു.
2021 അവസാനത്തോടെ ജനസംഖ്യയുടെ 70 ശതമാനം ഫൈസർ-ബയോ ടെക്ക് വൈസർ കുത്തിവയ്ക്കാനാണ് ദുബൈപദ്ധതിയിടുന്നതെന്ന് ഫരീദ അൽ ഖാജ വ്യക്തമാക്കി.
ആർജിത പ്രതിരോധ ശേഷി ഉറപ്പുവരുത്തി പകർച്ചവ്യാധികളെ നേരിടാനായി സാമൂഹ്യപ്രതിരോധ ശേഷി ഉയർത്തുകയാണ് ലക്ഷ്യം. ഏപ്രിൽ മാസത്തിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ സ്വീകരിക്കാനുള്ള അവസരമാണൊരുക്കുന്നത്.
യു.എസ്.എ, യു.കെ, യൂറോപ്യൻ യൂനിയൻ, ഗൾഫ് രാജ്യങ്ങൾ എന്നിവർ അംഗീകരിച്ച വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഇതിനകം കണ്ടെത്തിയിരുന്നു.
യു.എ.ഇയിലെ വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 125 രാജ്യങ്ങളിൽനിന്നുള്ള 31,000ൽപ്പരം വളൻരിയർമാരാണ് പങ്കാളികളായത്.
സബീൽ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, അൽ മിഷാർ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, നാദ് അൽ ഹമർ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, ബാർഷ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, അപ്പ്ടൗൺ മിർഡിഫ് മെഡിക്കൽ ഫിറ്റ്നസ് സെൻറർ, ഹത്ത ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടുന്ന ആറ് ഡി.എച്ച്.എ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ലഭ്യമാണ്. യു.എ.ഇ നിവാസികൾക്ക് ഡി.എച്ച്.എ ആപ്പ് അല്ലെങ്കിൽ ഡി.എച്ച്.എയുടെ ടോൾ ഫ്രീ നമ്പർ 800 342 വഴി വാക്സിനേഷനായി രജിസ്റ്റർ ചെയ്യാനും ബുക്ക് ചെയ്യാം. വാക്സിനേഷൻ ലഭിച്ചശേഷവും മുൻകരുതൽ നടപടികൾ തുടർന്നും നിരീക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും ചെയ്യേണ്ടതിെൻറ പ്രാധാന്യം ഡി.എച്ച്.എ ആവർത്തിച്ചു. കോവിഡ് മഹാമാരി തടയാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്താനായി പ്രതിരോധ നടപടികൾ നിരന്തരം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും ദുബൈ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.