Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ്രെയിൻ ട്യൂമർ:...

ബ്രെയിൻ ട്യൂമർ: ജീവിതത്തിലേക്ക് മടങ്ങിവരാം

text_fields
bookmark_border
ബ്രെയിൻ ട്യൂമർ: ജീവിതത്തിലേക്ക് മടങ്ങിവരാം
cancel
camera_alt

ഡോ. ദിലീപ് പണിക്കർ സീനിയർ കൺസൾട്ടൻറ് ന്യൂറോ സർജൻ ആസ്റ്റർ മെഡ്സിറ്റി 

ബ്രെയിൻ ട്യൂമറിന് പ്രായഭേദമില്ല. ചെറിയ കുട്ടികൾ മുതൽ പ്രായമായവരെ വരെ മസ്തിഷ്ക മുഴകൾ പിടികൂടിയേക്കാം. ലക്ഷത്തിൽ അഞ്ച് മുതൽ 10 വരെ ആളുകളിലാണ് മസ്തിഷ്ക മുഴ ഉണ്ടാകുന്നത്. എന്നാൽ, തുടർ ചികിത്സ കൊണ്ട് പഴയ ജീവിതം വീണ്ടെടുക്കാൻ കഴിയുന്ന അസുഖമാണ് ബ്രെയിൻ ട്യൂമർ. ഇതിന് കുടുംബത്തിെൻറ അടക്കം പിന്തുണ ആവശ്യമാണ്.

എല്ലാ ട്യൂമറുകളും അപകടകാരിയല്ല. ചിലത് ബെനിൻ ട്യൂമറുകളാണ്. ചിലത് ആക്രമണാത്മകമായി വളരുന്നതും മാരകമായ ട്യൂമറുകളുമാണ്. ചിലത് തലച്ചോറിനുള്ളിലും ചുറ്റുമുള്ള ഘടനയിലും ഉണ്ടാകുന്ന മുഴകളാണ്. മറ്റുള്ളവ ശരീരത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടാകുകയും തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ:

പെെട്ടന്നുള്ള രോഗങ്ങൾ, ഛർദി, തലവേദന, സംസാരത്തിൽ തകരാർ, കാഴ്ച അല്ലെങ്കിൽ കേൾവി തകരാർ, കൈകാലുകളുടെ ബലഹീനത, ഓർമക്കുറവ്, വ്യക്തിത്വത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ, ഹോർമോൺ മാറ്റങ്ങൾ എന്നിവ മസ്തിഷ്ക മുഴകളുടെ ലക്ഷണങ്ങളാണ്. സ്കാൻ ചെയ്യുമ്പോൾ ആകസ്മികമായി ട്യൂമർ കണ്ടെത്തിയേക്കാവുന്ന ചെറിയ ശതമാനം സംഭവങ്ങളുമുണ്ട്. സംശയം തോന്നിയാൽ, ട്യൂമറിെൻറ സാന്നിധ്യം സ്ഥിരീകരിക്കാനും അതെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നേടാനും സ്കാൻ ചെയ്യേണ്ടിവരും. സാധാരണയായി മിറി സ്കാനാണു ചെയ്യുന്നത്. ആവശ്യമുണ്ടെങ്കിൽ സി.ടി. സ്കാൻ അല്ലെങ്കിൽ പെറ്റ് സ്കാൻ പോലുള്ളവയും വേണ്ടി വന്നേക്കാം.

ചികിത്സ:

ഭൂരിഭാഗം കേസുകളിലും ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്യുന്നതാണ് ചികിത്സ. ട്യൂമർ ആക്രമണാത്മകമാകുന്ന ചില കേസുകളിൽ റേഡിയേഷൻ, കീമോതെറപ്പി എന്നിവ ഉപയോഗിച്ച് കൂടുതൽ ചികിത്സ ആവശ്യമാണ്. പ്രാഥമിക ചികിത്സ കഴിഞ്ഞാൽ എല്ലാ രോഗികളും ദീർഘകാലം നിരീക്ഷണത്തിൽ തുടരണം. അതിൽ ആനുകാലിക സ്കാനുകൾ ഉൾപ്പെടാം. ചില രോഗികൾക്ക് അവരുടെ ദൈനംദിന പ്രവർത്തനത്തെ സഹായിക്കാനും മടങ്ങാനും ഫിസിക്കൽ തെറപ്പിക്ക് വിധേയരാകേണ്ടി വരും.

രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഈ ചികിത്സകൊണ്ട് ലക്ഷ്യമിടുന്നത്. ഇത് സുപ്രധാന കാര്യമാണ്. ട്യൂമർ ബാധിച്ച ഭൂരിഭാഗം രോഗികൾക്കും അവരുടെ സാധാരണ ജീവിതത്തിലേക്കും പ്രവർത്തനങ്ങളിലേക്കും മടങ്ങിവരാൻ കഴിയും. ഇതിനു വൈകാരികവും കുടുംബപരവുമായ പിന്തുണ വളരെ ആവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brain tumor
Next Story