പുസ്തക പ്രകാശന വേദിയിൽ കേന്ദ്രസർക്കാറിനെ വിമർശിച്ചു; കോൺസുൽ ജനറൽ ഇറങ്ങിപ്പോയി
text_fieldsദുബൈ: കേന്ദ്രസർക്കാറിെൻറ നിലപാടുകളെ വിമർശിച്ച് മാധ്യമപ്രവർത്തക നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ച് കോൺസുൽ ജനറൽ പുസ്തക പ്രകാശന വേദി വിട്ട് ഇറങ്ങിപ്പോയി. ദുബൈയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മുൻകേന്ദ്രമന്ത്രി ഇ.അഹ്മദിനെക്കുറിച്ചുള്ള പുസ്തകം പരിചയപ്പെടുത്തിയ പ്രമുഖ മാധ്യമ പ്രവർത്തക ഭാഷാ സിംഗാണ് മോദി സർക്കാർ രാജ്യത്തു നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ചും വിമർശിച്ചത്.
സർക്കാറിനെ മറ്റൊരു രാജ്യത്തെ വേദിയിൽ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാൽ സർക്കാറിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകിയ അവകാശമാണെന്ന് പ്രഖ്യാപിച്ച ഭാഷാ സിംഗ് പ്രസംഗം തുടർന്നു. രാജ്യസഭാംഗം പി.വി.അബ്ദുൽ വഹാബ് ഭാഷാ സിംഗ് പറഞ്ഞതിനെ ശരിവെക്കുകയും ചെയ്തു. ഇതോടെ കോൺസുൽ ജനറൽ ഇറങ്ങിപ്പോവുകയായിരുന്നു.
കെ.എം.സി.സി യു.എ.ജ അധ്യക്ഷൻ ഡോ. പുത്തുർ റഹ്മാനാണ് ഇസ്മുഹു അഹ്മദ് എന്ന പുസ്തകത്തിെൻറ രചയിതാവ്. മഗ്സാസെ അവാർഡ് ജേതാവ് ബേസ്വാഡാ വിൽസൻ പ്രകാശനം നിർവഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.എം.കെ.മുനീർ എം.എൽ.എ സ്വാഗതം പറഞ്ഞു. റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, പി.കെ. അൻവർ നഹ, ഇ. അഹ്മദിെൻറ പുത്രി ഫൗസിയ ഷെർസാദ്, ഇബ്രാഹിം എളേറ്റിൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.