ബറക ആണവനിലയത്തിൽ ഇന്ധനം എത്തി
text_fieldsഅബൂദബി: ബറക ആണവനിലയത്തിലെ ഒന്നാം യൂനിറ്റിൽ വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ഇന്ധനം എത്തിച്ചതായി എമിറേറ്റ്സ് ആണവോർജ കോർപറേഷൻ (ഇ.എൻ.ഇ.സി) അറിയിച്ചു. ഒന്ന്, രണ്ട് യൂനിറ്റുകളുടെ പ്രവർത്തനത്തിന് ഫെഡറൽ ആണവ നിയന്ത്രണ അതോറിറ്റി (എഫ്.എ.എൻ.ആർ) ലൈസൻസ് അനുവദിക്കുന്നത് വരെ ഇന്ധനം ആണവനിലയത്തിൽ സൂക്ഷിക്കും. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെയും (െഎ.എ.ഇ.എ) എഫ്.എ.എൻ.ആറിെൻറയും ശിപാർശകൾക്ക് അനുസൃതമായ രീതിയിൽ ഉന്നത നിലവാരത്തിലും സുരക്ഷയിലുമാണ് ഇന്ധനം ബറകയിലെത്തിച്ചത്.
യു.എ.ഇയിലെ ആദ്യത്തെ ആണവ റിയാക്ടർ പ്രവർത്തനസജ്ജമായിക്കൊണ്ടിരിക്കെ പ്രഥമ ആണവ ഇന്ധനം വിജയകരമായി എത്തിക്കാൻ സാധിച്ചത് ഇ.എൻ.ഇ.സിയുടെയും യു.എ.ഇയുടെ സമാധാന ആണവോർജ പദ്ധതിയുടെയും മികച്ച നേട്ടമാണെന്ന് ഇ.എൻ.ഇ.സി സി.ഇ.ഒ മുഹമ്മദ് ആൽ ഹമ്മാദി അഭിപ്രായപ്പെട്ടു. ഇന്ധനം എത്തിക്കൽ വിജയകരമാക്കിയതിന് ഇ.എൻ.ഇ.സിയിലെ വിവിധ സംഘങ്ങളോടും സംയുക്ത സംരംഭ പങ്കാളികളായ കൊറിയ ഇലക്ട്രിക് പവർ കോർപറേഷൻ, നവാഹ്, എഫ്.എ.എൻ.ആർ, സി.െഎ.സി.പി.എ തുടങ്ങിയവരോടും നന്ദി അറിയിക്കുന്നതായി അദ്ദേഹം അറിയിച്ചു.
എഫ്.എ.എൻ.ആർ ചട്ട പ്രകാരം ബറക നിലയത്തിലെത്തിയ ഇന്ധനം ഇ.എൻ.ഇ.സിയുടെയും നവാഹിെൻറയും വിദഗ്ധർ സൂക്ഷ്മായി പരിശോധിച്ചിട്ടുണ്ട്. ഇന്ധനത്തിെൻറ ഘടനാപരമായ സമ്പൂർണത ഉറപ്പുവരുത്തുന്നതിനും ഗുണേമന്മ ഉറപ്പാക്കാനുമാണ് ഇൗ പരിശോധന നടത്തുന്നത്. ലഭ്യമായ ഇന്ധനം ഗുണമേന്മ പരിശോധനയിൽ വിജയിച്ചതായും വൈദ്യുതി ഉൽപാദനത്തിന് സജ്ജമാണെന്നും അറിയിക്കുന്നതിൽ സേന്താഷമുണ്ടെന്ന് ഇ.എൻ.ഇ.സിയുടെ ഇന്ധന സമ്പാദന^വിശകലന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുല്ല പറഞ്ഞു. ഇ.എൻ.ഇ.സിയുടെ പ്രഥമ പരിഗണന സമൂഹത്തിെൻറയും പരിസ്ഥിതിയുടെയും ഉദ്യോഗസ്ഥരുടെയും സാേങ്കതികവിദ്യയുടെയും സുരക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയുടെ ആണവ പദാർഥ പ്രഥമ പട്ടിക പരിശോധിച്ച് കുറ്റമറ്റതാണെന്നും സമ്പൂർണമാണെന്നും അന്താരാഷ്ട്ര ആണവോർജ എജൻസി (െഎ.എ.ഇ.എ) സുരക്ഷാ ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തിയതായി യു.എ.ഇ ആണവ നിയന്ത്രണ ഫെഡറൽ അതോറിറ്റി (എഫ്.എ.എൻ.ആർ) നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ ആണവ പദാർഥങ്ങളെ കുറിച്ചും അവ കൈവശം വെക്കുന്നവരെ കുറിച്ചും ഉപയോഗിക്കുന്നവരെ കുറിച്ചുമുള്ള രജിസ്റ്ററാണ് ആണവ പദാർഥ പ്രഥമ പട്ടിക. ആണവ പദാർഥ നിയന്ത്രണത്തിനും കണെക്കടുപ്പിനുമുള്ള യു.എ.ഇയുടെ രാഷ്ട്ര സംവിധാനം അടിസ്ഥാനമാക്കി എഫ്.എ.എൻ.ആർ ആണ് ആണവ പദാർഥ പ്രഥമ പട്ടിക തയാറാക്കിയത്. വിയന്നയിലെ െഎ.എ.ഇ.എയിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധി മുഖേനയാണ് പട്ടിക അന്താരാഷ്ട്ര ആണവോർജ എജൻസിക്ക് സമർപ്പിച്ചത്. പരിശോധനയുടെ ഭാഗമായി െഎ.എ.ഇ.എ ഉദ്യോഗസ്ഥർ ബറക ആണവനിലയവും കുറഞ്ഞ അളവ് ആണവ പദാർഥം ഉപയോഗിക്കുന്ന മറ്റു സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. ആണവ പദാർഥത്തിെൻറയും സാേങ്കതിക വിദ്യയുടെയും ദുരുപയോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ആണവായുധ വ്യാപനം തടയുന്നതിനാണ് െഎ.എ.ഇ.എ ഇത്തരം പരിശോധനകൾ നടത്തുന്നത്.
baraka:
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.