Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫിലിപ്പീൻ നഴ്സ്...

ഫിലിപ്പീൻ നഴ്സ് മരിയ വിക്ടോറിയ ജുവാന്‍റേത് ആവേശകരമായ വിജയം

text_fields
bookmark_border
ഫിലിപ്പീൻ നഴ്സ് മരിയ വിക്ടോറിയ ജുവാന്‍റേത് ആവേശകരമായ വിജയം
cancel
camera_alt

നഴ്സ് മരിയ വിക്ടോറിയ ജുവാന്‍ 2024ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡുമായി

സ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്സ് 2024 കിരീടം ചൂടിയ ഫിലിപ്പീൻസ് സ്വദേശിയായ നഴ്സ് മരിയ വിക്ടോറിയ ജുവാൻ സൈനിക സേവനത്തിലും നഴ്സിങിലും ഒരുപോലെ വേറിട്ട കരിയർ പടുത്തുയർത്തിയവരാണ്. നിലവിൽ ഫിലിപ്പീൻ സേനാ ആരോഗ്യ വിഭാഗത്തിൽ കൺസൾട്ടന്റായും ഫിലിപ്പീൻ സായുധ സേന റിസർവ് വിഭാഗം കേണലായും സേവനം ചെയ്യുന്ന അവർ ഫിലിപ്പീൻ സൈന്യത്തിൽ ചീഫ് നഴ്സ് പദവി വഹിച്ചിട്ടുണ്ട്. വലിയ ദേശീയ പ്രാധാന്യവും സ്വാധീനുമുള്ള പരിവർത്തനാത്മക പദ്ധതികൾക്ക് അവർ നേതൃത്വം നൽകിയിട്ടുമുണ്ട്.

സായുധ സേനയുടെ പ്രഥമ ഏറോമെഡിക്കൽ ഒഴിപ്പിക്കൽ സംവിധാനം നടപ്പാക്കൽ അവരുടെ അവിസ്മരണീയമായ നേട്ടങ്ങളിലൊന്നായിരുന്നു. അത്യാഹിതങ്ങളിൽ വിശിഷ്യാ, സംഘർഷ മേഖലകളിൽ ഏറ്റവുമെളുപ്പത്തിൽ ചികിത്സയെത്തിക്കാനും അതിദ്രുതം ഒഴിപ്പിക്കൽ നടത്താനും സഹായിക്കുന്ന ഈ ജീവൻരക്ഷാ നവദൗത്യം വഴി രോഗികളുടെ അതിജീവന നിരക്ക് ഗണ്യമായി ഉയർത്താൻ അവർക്കായി. അത്യസാധാരണമായ പ്രതിബദ്ധതയും സമർപ്പണവും പ്രകടമാക്കി, 54ാം വയസ്സിലാണ് മരിയ കഠിനമായ ഒമ്പതുമാസ ഏറോമെഡിക്കൽ ഒഴിപ്പിക്കൽ പരിശീലന കോഴ്സ് പൂർത്തിയാക്കുന്നത്. ചീഫ് നഴ്സ് എന്ന നിലക്ക് മുഴുസമയ ചുമതലകളും നിലനിർത്തിയായിരുന്നു കോഴ്സ് ചെയ്തതും.

ജലാന്തരങ്ങളിൽ പറക്കുന്നതിലെ ഭയം മറികടക്കാൻ 200 മണിക്കൂർ എമർജൻസി ആംബുലൻസ് സേവനം, 100 മണിക്കൂർ ക്ലിനിക്കൽ ജോലി, ഒരു മൈൽ ദൂരം കടലിൽ നീന്തൽ, കാട്ടിൽ താമസിക്കുന്ന കോഴ്സ്, ഹെലികോപ്റ്ററിൽ ജലാന്തര രക്ഷപ്പെടുത്തൽ, വിമാനങ്ങളിലെ അടിയന്തര മെഡിക്കൽ സേവനങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു അവർ പൂർത്തിയാക്കിയ പരിശീലനം.

പരിസ്ഥിതി, പൊതുജനാരോഗ്യ ദൗത്യങ്ങളിലും മരിയ മുന്നിൽനിന്നു. മണ്ണൊലിപ്പും ജലമലിനീകരണവും തടയുന്ന രാമച്ചം പുൽ വളർത്തൽ സാങ്കേതികത അവർ നടപ്പാക്കി. കോവിഡ്-19 മഹാമാരി കാലത്ത് നഴ്സ് മരിയ Endurun Mega Swabbing Centerൽ ചുമതലയേറ്റെടുത്തു. സൈനികർക്ക് മെഡിക്കൽ സ്വാബ് ശേഖരിക്കുന്നതിൽ പരിശീലനം നൽകുന്നതും ഹെൽത്ത്കെയർ പ്രഫഷനലുകളെ ഏകോപിപ്പിക്കുന്നതുമടക്കം ചുമതലകൾ അവിടെ വഹിച്ചു. അഞ്ചു ലക്ഷം ടെസ്റ്റുകളാണ് സെന്റർ വഴി നടത്തിയത്. ഫിലിപ്പീൻസിൽ മഹാമാരി പ്രതികരണരംഗത്ത് സമാനതകളില്ലാത്ത ചുവടായി ഇത് വേറിട്ടുനിന്നു.

പുരസ്കാരം സ്വീകരിച്ചുള്ള പ്രഭാഷണത്തിൽ നഴ്സ് മരിയ വിക്ടോറിയ ജുവാൻ പറഞ്ഞു: ‘‘ഫിലിപ്പീൻസുകാരിയായ ഒരു സൈനിക നഴ്സ് എന്ന നിലക്ക് സേവനരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമർപണം അടയാളപ്പെട്ടതായിരുന്നു എന്റെ യാത്ര. സംഘർഷമേഖലകളിലും ദുരന്തബാധിത മേഖലകളിലും അരികുവത്കരിക്കപ്പെട്ടുകിടന്ന സമൂഹങ്ങളിലുമെന്ന വ്യത്യാസമില്ലാതെ ഏവരെയും പരിചരിച്ചും ഗുണപരമായ മാറ്റങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ വേദികളുടെയും വക്താവായുമായി ഞാൻ നിലനിന്നു. ഈ അംഗീകാരം എന്റെ ശ്രമങ്ങൾക്ക് മാത്രമുള്ള അംഗീകാരമല്ല. ഞാൻ അഭിമാനപൂർവം സേവനം ചെയ്യുന്ന സൈനികരുടെ ധീരതക്കും ആദരത്തിനും കൂടിയുള്ളതാണ്. എന്നും എപ്പോഴും എനിക്ക് പ്രചോദനമായുള്ള ഫിലിപ്പിനോ ജനതയുടെ ചെറുത്തുനിൽപിനും.

ഒപ്പം, ഞാൻ പ്രതിനിധാനം ചെയ്യുന്ന നഴ്സുമാർക്കുള്ള ആദരം കൂടിയാണ്. വിശ്രമമില്ലാതെ, നിസ്വാർഥമായി, അനുപമമായ സ്ഥൈര്യത്തോടെ സൈനിക, സിവിലിയൻ മേഖലകളിൽ സേവനം ചെയ്യുന്ന അവർ ഇതരരുടെ ജീവൻ രക്ഷിക്കാനും അവരെ സംരക്ഷിക്കാനും സ്വന്തം ജീവൻ ബലി നൽകുന്നവരാണ്. ഏറ്റവും കടുത്ത സാഹര്യങ്ങളിലും കർമനിരതരായി കഴിയുന്ന ഇവരുടെ ത്യാഗങ്ങളെ ഈ ആദരം ഹൃദയത്തിലേറ്റുന്നു. ഒപ്പം, ഞങ്ങളുടെ മഹിതമായ തൊഴിലിന്റെ അതിരുകളില്ലാത്ത ശക്തിവിശേഷവും സമർപണവും ഇത് ലോകത്തെ അറിയിക്കുന്നു’’. ആസ്റ്റർ ഗാർഡിയൻസ് അവാർഡ് ജേതാക്കളുടെ നിരയിൽ അവരും അണിചേരുമ്പോൾ, മരിയയുടെ കഥ ധീരതയുടെയും നേതൃപാടവത്തിന്റെയും ഇച്ഛാശക്തിയുടെയും തിളക്കമുള്ള അധ്യായമായി തുടരുകയാണ്.

ഏറ്റവും കടുത്ത സാഹചര്യങ്ങളിലും നഴ്സിങ്ങിന്റെ കരുത്താണ് അവർ ആഘോഷമാക്കിയത്. ഫൈനലിലെത്തിയ മറ്റ് ഒമ്പത് പേർ കെനിയയിൽനിന്ന് ആർക്കിമിഡീസ് മൊട്ടാരി, പാപുവ ന്യു ഗിനിയിൽനിന്ന് ജോൺസി ഇന്നി, യു.എസ്.എ സ്വദേശി ലാർനി കോൻലു േഫ്ലാറൻസിയോ, ഉഗാണ്ടക്കാരിയായ ലിലിയൻ നുവാബൈൻ, യു.എ.ഇയിൽനിന്ന് നെൽസൺ ബോട്ടിസ്റ്റ, ഇന്ത്യക്കാരിയായ നീലിമ പ്രദീപ്കുമാർ റാണെ , യു.എസ്.എ പൗരനായ മാർട്ടിൻ ഷിയാവെനാറ്റോ, സിംഗപ്പൂരിൽനിന്ന് ഹോയ് ഷു യിൻ, യു.കെ സ്വദേശിനി സിൽവിയ മേയ് ഹാംപ്റ്റൺ എന്നിവരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsHealth ServiceachievementAster Guardians Global Nursing award
News Summary - Aster Guardians Global Nursing Award wins mariya victoria juwan
Next Story