ഏഷ്യൻ കപ്പ് ഫുട്ബാൾ: യു.എ.ഇ ക്വാർട്ടറിൽ
text_fieldsഅബൂദബി: അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ കിർഗിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോ ളുകൾക്ക് തോൽപിച്ച് ആതിഥേയരായ യു.എ.ഇ ഏഷ്യൻ കപ്പ് ഫുട്ബാളിെൻറ ക്വാർട്ടറിൽ. ഖമ ീസ് ഇസ്മാഇൗൽ, അലി അഹ്മദ് മബ്ഖൂത്, അഹ്മദ് ഖലീലി എന്നിവർ നേടിയ ഗോളുകളിലാണ് യു.എ.ഇയുടെ വിജയം. മിർലാൻ മുർസയേവും ടുർസുനാലി റുസ്തമോവുമാണ് കിർഗിസ്താന് വേണ്ടി ഗോളുകൾ കണ്ടെത്തിയത്. ജനുവരി 25ന് ആസ്ട്രേലിയക്ക് എതിരെയാണ് യു.എ.ഇയുടെ ക്വാർട്ടർ മത്സരം.
കളിയുടെ ഒമ്പതാം മിനിറ്റിലാണ് കൃത്യമായ ഗോൾശ്രമമുണ്ടായത്. യു.എ.ഇയുടെ ഇസ്മാഇൗൽ അഹ്മദ് എതിർ ടീമിെൻറ ബോക്സിന് മധ്യത്തിൽനിന്ന് തൊടുത്ത ഹെഡർ പക്ഷേ ബാറിന് മീതേ കടന്നുപോയി. 14ാം മിനിറ്റിൽ ഖലീഫ എം. ഗാനിമിെൻറ ഹെഡറും മിസ്സായി. 14ാം മിനിറ്റിൽ കോർണറിനെ തുടർന്ന് യു.എ.ഇ ലീഡ് നേടി. ഖലീഫ എം. ഗാനിമിെൻറ അസിസ്റ്റിൽ ഖമീസ് ഇസ്മാഇൗൽ പോസ്റ്റിന് തൊട്ടടുത്ത് നിന്നെടുത്ത ഹെഡർ കിർഗിസ്താൻ പോസ്റ്റിെൻറ ഇടതുമൂലയിലൂടെ വലയിലേക്ക് കയറുകയായിരുന്നു (1-0).
26ാം മിനിറ്റിൽ കിർഗിസ്താൻ മനോഹരമായ നീക്കത്തിലൂടെ സമനില ഗോൾ കണ്ടെത്തി. സഹതാരത്തിൽനിന്ന് ലഭിച്ച പാസ് വിദഗ്ധമായി സ്വീകരിച്ച മിർലാൻ മുർസയേവ് യു.എ.ഇ ഗോളിയെയും വെട്ടിയൊഴിഞ്ഞ ശേഷം പന്ത് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു (1-1).64ാം മിനിറ്റിൽ യു.എ.ഇ വീണ്ടും മുന്നിൽ. ആമിർ അബ്ദുൽ റഹ്മാൻ നൽകിയ ത്രൂ ബാൾ സ്വീകരിച്ച അലി അഹ്മദ് മബ്ഖൂത് വലങ്കാല് കൊണ്ടെടുത്ത ഷോട്ട് വല കുലുക്കി (2-1).
ഗോൾ മടക്കണമെന്ന കിർഗിസ്താെൻറ വാശിക്ക് ഇഞ്ചുറി ടൈമിൽ ഫലം കണ്ടു. 91ാം മിനിറ്റിൽ ആൻറൺ സെമിലിയാനുകിൻ എടുത്ത കിക്കിൽ ടുർസുനാലി റുസ്തമോവ് ചെയ്ത ഹെഡർ അവസാന നിമിഷത്തിൽ കിർഗിസ്താന് സമയം നീട്ടിക്കൊടുക്കുകയായിരുന്നു (2-2). അധിക സമയത്ത് പെനാൽറ്റിയാണ് ക്വാർട്ടർ പ്രവേശനത്തിന് യൂ.എ.ഇയെ തുണച്ചത്. അധിക സമയത്തിെൻറ 11ാം മിനിറ്റിൽ അലി അഹ്മദ് മബ്ഖൂതിനെ ബെക്സാൻ സഗിനൻബയേവ് ബോക്സിൽ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി കിക്കെടുത്ത അഹ്മദ് ഖലീലി പിഴവില്ലാതെ പന്ത് പോസ്റ്റ് കയറ്റി (3-2).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.