Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൗ ജയമൊരു ചെറു...

ഇൗ ജയമൊരു ചെറു ജയമല്ല

text_fields
bookmark_border
ഇൗ ജയമൊരു ചെറു ജയമല്ല
cancel

അബൂദബി: അൽ നഹ്യാൻ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ചരിത്ര ജയം കാണാൻ അധികം കാണികളൊന് നും ഉണ്ടായിരുന്നില്ല.
നിരന്തരം തോൽവികൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ടീമുകൾ എന്ന നിലയിൽ തന്നെയായിരുന്നു കാണാനെത്തിയവരുടെയും മനോഭാവം. ചെറുസംഘങ്ങളായി ഗാലറിയു ടെ വിവിധ ഭാഗങ്ങളിൽ ഇരിപ്പു പിടിച്ചവർ പക്ഷേ ആകുന്നത്ര ആവേശം ഉയർത്തുന്നുമുണ്ടായി രുന്നു. അനുകൂലികളെയും പ്രതികൂലികളെയും വിസ്മയിപ്പിച്ച് ഇന്ത്യ നേടിയത് ചരിത്രജയമ ാണ്.
1964 ൽ ഹോങ് കോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ കപ്പിലെ ഒരു മൽസരത്തിൽ വിജയിക്കുന്നത്.
കഴിഞ്ഞ ഏഴ് മൽസരങ്ങളിലും തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. സത്യത്തിൽ കഴിഞ്ഞ ഏഴ് ഏഷ്യൻ കപ്പ് മൽസരങ്ങളിലും നേടിയ ആകെ ഗോളിനേക്കാൾ കൂടുതലായിരുന്നു ഇൗ ഒറ്റ മൽസരത്തിൽ ഇന്ത്യ നേടിയത്. ഇതു വരെ ആകെ മൂന്ന് ഗോളുകളാണ് ഇന്ത്യക്ക് നേടാനായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാകിസ്ഥാനെ 3^1 ന് തോൽപിച്ച ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര മൽസരത്തിൽ ഇന്ത്യ ജയിക്കുന്നത്.
ഇതിനിടെ നാല് മൽസരങ്ങളിൽ ഇന്ത്യ പെങ്കടുത്തിരുന്നു. എന്നാൽ തോൽവി തായ്ലൻറിന് പുത്തരിയല്ലെന്ന് കണക്കുകൾ കാണിക്കുന്നു. ഏഷ്യൻ കപ്പിെൻറ 21 വർഷത്തെ ചരിത്രത്തിനിടയിൽ നാലോ അതിൽ കൂടുതലോ ഗോളകൾക്ക് തായ്ലൻറ് പരാജയപ്പെടുന്നത് നാലാം തവണയാണ്. ഇക്കാലയളവിനുള്ളിൽ രണ്ട് തവണ മാത്രമണ് അവർ ജയമെന്തെന്ന് അറിഞ്ഞത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഗോളടി വീരൻ സുനിൽ ഛേത്രിയാണ് ഇത്തവണയും രണ്ട് ഗോളിലൂടെ ഇന്ത്യയുടെ അഭിമാനം കാത്തത്.
ഇൗ ജയത്തോടെ ടീമിെൻറയും ആരാധകരുടെയും ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. ഇനി രണ്ട് കളികൾക്കൂടിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കുള്ളത്. ഇതിൽ ഏറ്റവും ശക്തർ ആതിഥേയരായ യു.എ.ഇ. ആണ്. ബഹ്റൈൻ ആണ് രണ്ടാമത്തെ ടീം. 
യു.എ.ഇയെ സമനിലയിൽ തളച്ച ബഹ്റൈനെയും ഇന്ത്യ ഭയപ്പെടേണ്ടതുണ്ട്. എങ്കിലും ഇൗ മികവ് തുടർന്നാൽ അട്ടിമറികൾ അസാധ്യമാവില്ലെന്നതാണ് അവസ്ഥ. കളിയുടെ എല്ലാ മേഖലകളിലെയും നിലവാരത്തിലുണ്ടായ ഉയർച്ചയാണ് ഇന്ത്യയുടെ നേട്ടം. ഇന്ത്യയുടെ കളി കാണാൻ മാത്രമായി അബൂദബിയിലെത്തിയ പ്രീതം ദാസിനും സുഹൃത്തിനും ഇൗ സന്തോഷം അടക്കാനാവുന്നില്ല. അന്താരാഷ്ട്ര നിലവാരത്തിൽ കളിക്കുന്ന ഇന്ത്യൻ ടീമാണിതെന്ന് അദ്ദേഹം പറയുന്നു.
സ്റ്റേഡിയത്തിൽ തുടങ്ങിയ ആവേശം റോഡിലിറങ്ങിയുള്ള ആർപ്പുവിളികളിലും അവസാനിപ്പിക്കാതെയാണ് ആരാധകർ പിരിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asian cup football
News Summary - asiacup football
Next Story