Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊടിയിറങ്ങിയത് സൂപ്പർ...

കൊടിയിറങ്ങിയത് സൂപ്പർ കപ്പ്

text_fields
bookmark_border
കൊടിയിറങ്ങിയത് സൂപ്പർ കപ്പ്
cancel
camera_alt

ഏഷ്യ കപ്പ് ഫൈനൽ കാണാൻ ദുബൈ സ്റ്റേഡിയത്തിലെത്തിയ ആരാധകർ

ദുബൈ: ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞാൽ ഏറ്റവും വലിയ ട്വന്‍റി-20 ചാമ്പ്യൻഷിപ്പായ ഏഷ്യകപ്പ് ദുബൈയിൽ കൊടിയിറങ്ങിയപ്പോൾ ശ്രദ്ധേയമായത് സംഘാടന മികവും ഉജ്ജ്വല മത്സരങ്ങളും. കാര്യമായ പരാതികളും പരിഭവങ്ങളുമില്ലാതെയാണ് വൻകരയുടെ പോരാട്ടം യു.എ.ഇയിൽ അരങ്ങേറിയതെന്നതും ശ്രദ്ധേയം. മുടങ്ങിപ്പോകുമായിരുന്ന ടൂർണമെന്‍റ് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും.

2020ൽ ഏഷ്യകപ്പ് കോവിഡ് മൂലം മുടങ്ങിയിരുന്നു. ഇത് 2021ലേക്ക് മാറ്റിയെങ്കിലും ലോകകപ്പിന്‍റെ ഷെഡ്യൂളുമായി ചേരാതെ വന്നതോടെ വീണ്ടും മാറ്റിവെച്ചു. 2022ൽ ശ്രീലങ്കയിൽ നടക്കേണ്ട ടൂർണമെന്‍റും ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് കൈയാലപ്പുറത്തായതോടെയാണ് യു.എ.ഇ എന്ന ആശയം ഉടലെടുത്തത്. കഴിഞ്ഞ വർഷം ലോകകപ്പും ഐ.പി.എല്ലും നടത്തി വിജയിപ്പിച്ചതാണ് യു.എ.ഇക്ക് നറുക്കുവീഴാൻ കാരണമായത്. വൈകിയാണ് പ്രഖ്യാപനം വന്നതെങ്കിലും നിമിഷങ്ങൾക്കുള്ളിൽ യു.എ.ഇ ഇത് ഏറ്റെടുത്തു. ദുബൈയിലെയും ഷാർജയിലെയും മൈതാനങ്ങൾ ഒരുക്കി. പരിശീലനത്തിന് ഐ.സി.സി അക്കാദമിയിൽ സൗകര്യമൊരുക്കി.

10 മത്സരം ദുബൈയിലും മൂന്നെണ്ണം ഷാർജയിലുമാണ് നടന്നത്. ഓരോന്നും ഒന്നിനൊന്ന് പോരാട്ടവീര്യം കാഴ്ചവെച്ച മത്സരങ്ങളായിരുന്നു. 13ൽ ഏഴ് മത്സരവും തീരാൻ അവസാന ഓവർ വരെ കാത്തിരിക്കേണ്ടി വന്നത് ഈ ടൂർണമെന്‍റിന്‍റെ സൗന്ദര്യമാണ്. ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഒഴുകിയെത്തിയത് കാൽ ലക്ഷത്തോളം കാണികളായിരുന്നു. മറ്റ് മത്സരങ്ങളിൽ കാണികൾ കുറവായിരുന്നെങ്കിലും നിരവധി ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് കാണികൾ ഗാലറിയിലെത്തി. പാകിസ്താനും ശ്രീലങ്കയും തമ്മിൽ നടന്ന ഫൈനലിൽ 23,968 കാണികളാണ് എത്തിയത്. ഇന്ത്യയില്ലെങ്കിൽ ഫൈനലിന് കാണികളുണ്ടാവില്ല എന്ന കണക്കുകൂട്ടൽ തിരുത്തിക്കുറിച്ചായിരുന്നു ആരാധകരുടെ ഒഴുക്ക്.

പ്രവചനങ്ങളും പ്രതീക്ഷകളും തകിടംമറിച്ച ടൂർണമെന്‍റായിരുന്നു ഇത്. ഇന്ത്യയുടെയും പാകിസ്താന്‍റെയും ഏകാധിപത്യമായിരിക്കും ഏഷ്യകപ്പ് എന്ന പ്രവചനത്തോടെയാണ് ടൂർണമെന്‍റ് തുടങ്ങിയത്. എന്നാൽ, കളി തുടങ്ങിയതുതന്നെ അട്ടിമറിയോടെയായിരുന്നു. സംഘാടകരായ ശ്രീലങ്കയെ അഫ്ഗാനിസ്താൻ അട്ടിമറിച്ചായിരുന്നു തുടക്കം. ഇതോടെ ക്രിക്കറ്റ് ലോകം വിധിയെഴുതി, ശ്രീലങ്ക ഈ ഏഷ്യ കപ്പിലെ വമ്പൻ ഫ്ലോപ്പാകുമെന്ന്. ലോകകപ്പിൽ പാകിസ്താനോടേറ്റ തോൽവിക്ക് അതേ മൈതാനത്ത് പകവീട്ടിയ ഇന്ത്യയെയാണ് അടുത്ത മത്സരത്തിൽ കണ്ടത്. തൊട്ടടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെയും അഫ്ഗാൻ അട്ടിമറിച്ചതോടെ അഫ്ഗാനിസ്താനെ കറുത്ത കുതിരകളായി വിശേഷിപ്പിച്ചു. എന്നാൽ, ഇതിന്‍റെയെല്ലാം വിപരീതമായിരുന്നു സൂപ്പർ ഫോറിൽ അരങ്ങേറിയത്. എഴുതിത്തള്ളപ്പെട്ട ശ്രീലങ്ക ഇന്ത്യയെയും പാകിസ്താനെയും തോൽപിച്ച് കിരീടമണിഞ്ഞു. ഇന്ത്യ-പാക് ഫൈനൽ പ്രവചിച്ചവർക്ക് നിരാശപടർത്തി ഇന്ത്യ പുറത്തായി. ആദ്യ റൗണ്ടിലെ പരാജയത്തിന് പാകിസ്താൻ കണക്കുതീർത്തു. കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിച്ച അഫ്ഗാൻ സൂപ്പർ ഫോറിൽ പരാജയമായി.

മൂന്നുവർഷമായി സെഞ്ച്വറിയില്ലാതെ കളിച്ച വിരാട് കോഹ്ലി അഫ്ഗാനെതിരെ ഉജ്ജ്വല സെഞ്ച്വറി കെട്ടിപ്പടുത്തു. ട്വന്‍റി-20യിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും വലിയ സ്കോർ വിരാട് സ്വന്തം പേരിൽ കുറിച്ചിട്ടു. അവസാന ഓവർവരെ നീണ്ട മത്സരങ്ങൾ ആരാധകരുടെ മനസ്സിൽ വിജയപരാജയങ്ങളുടെ വേലിയേറ്റം തീർത്തു. ജയം ഉറപ്പിച്ച കളികൾ പലതും അവസാന അഞ്ച് ഓവറിൽ മാറിമറിഞ്ഞു. ഹോങ്കോങ് ഒഴികെയുള്ള എല്ലാ ടീമുകളും പോരാട്ടവീര്യം പ്രകടമാക്കി. ഇതിനിടയിൽ ഷാർജ സ്റ്റേഡിയം മറ്റൊരു റെക്കോഡും സ്വന്തമാക്കി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടത്തുന്ന ഗ്രൗണ്ടെന്ന റെക്കോഡ് ആസ്ട്രേലിയയിലെ മെൽബൺ, സിഡ്നി ഗ്രൗണ്ടുകളിൽനിന്ന് തിരിച്ചുപിടിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ഏഷ്യ കപ്പുകളിലൊന്ന് എന്ന ഖ്യാതിയുമായാണ് ഈ സൂപ്പർ പോരാട്ടം ദുബൈ സ്റ്റേഡിയത്തിൽ നടന്ന വെടിക്കെട്ടോടെ കൊടിയിറങ്ങിയത്. എല്ലാ ടീമിന്‍റെയും നായകന്മാർ യു.എ.ഇക്ക് നന്ദി പറഞ്ഞാണ് മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asia cup
News Summary - asia cup
Next Story