നിർമിതബുദ്ധിയിൽ ഇന്ത്യ-യു.എ.ഇ കൂട്ടുകെട്ട്; 7340 കോടി ദിർഹത്തിെൻറ നേട്ടം കൈവരിക്കും
text_fieldsദുബൈ: നിർമിതബുദ്ധി സമ്പദ് മേഖലയുടെ വളർച്ചക്കുള്ള മാർഗങ്ങൾ ആരായുന്നതിനും ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയും യു.എ.ഇയും ശനിയാഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. യു.എ.ഇ നിർമിതബുദ്ധി വകുപ്പ് മന്ത്രി ഒമർ ബിൻ സുൽത്താൻ ആൽ ഒലാമ, ഇൻവെസ്റ്റ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ദീപക് ബഗ്ല എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വഴി പത്ത് വർഷം കൊണ്ട് 7340 കോടി ദിർഹത്തിെൻറ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്ര
തീക്ഷ.
യു.എ.ഇ നിർമിതബുദ്ധി വകുപ്പ് മന്ത്രാലയം, ഇൻവെസ്റ്റ് ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ എന്നിവ ചേർന്ന് യു.എ.ഇ^ഇന്ത്യ നിർമിതബുദ്ധി പ്രവർത്തക കമ്മിറ്റി (ടി.ഡബ്ല്യു.ജി) രൂപവത്കരിച്ച് നവീന സാേങ്കതികവിദ്യയുടെ സാധ്യതകൾ ആരായും. നിർമിതബുദ്ധി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം വർധിപ്പിക്കുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ടി.ഡബ്ല്യു.ജി വർഷത്തിലൊരിക്കൽ യോഗം ചേരും.
നവീകരിക്കാനും സമൃദ്ധി നേടുവാനുമുള്ള ഒരു രാജ്യത്തിെൻറ കഴിവ് നിർമിതബുദ്ധിയെ എങ്ങനെയാണ് ഒരു രാജ്യം ഉൾക്കൊള്ളുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന് ഒമർ ബിൻ സുൽത്താൻ ആൽ ഒലാമ പറഞ്ഞു. വരും വർഷങ്ങളിൽ നവീകരണത്തിെൻറയും ബിസിനസ് വളർച്ചയുടെയും ഉൽപ്രേരകമായി വർത്തിക്കുക ഡാറ്റയും അത് സംബന്ധിച്ച പ്രക്രിയകളുമായിരിക്കും. കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രധാന കാര്യവും ഇതു തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമിതബുദ്ധി മേഖലയിലെ ഇന്ത്യയുടെ ആസ്തികൾ രാജ്യത്തെ യു.എ.ഇയുടെ ശക്തമായ പങ്കാളിയാക്കുമെന്ന് ദീപക് ബഗ്ല പറഞ്ഞു. ലോകത്ത് അതിവേഗം വികസിക്കുന്ന വിപണി സാധ്യതയുള്ള ഇന്ത്യയും സാേങ്കതികവിദ്യകളുടെ പ്രഭവ സ്ഥാനമായ യു.എഇയും തമ്മിൽ നിർമിതബുദ്ധി മേഖലയിലെ പങ്കാളിത്തം സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുതാര്യമായ കരാറുകൾ, നവീന ആവാസ വ്യവസ്ഥകൾ പരിപോഷിപ്പിക്കൽ, ഭാവി ആസൂത്രണം ചെയ്യൽ എന്നിവ ഉൾപ്പെട്ട മൂന്ന് മുഖ്യ മേഖലകളിലായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രധാനമായും കേന്ദ്രീകരിക്കുക. ഉയർന്നുവരുന്ന പ്രവണതകളും നയപരമായ കാര്യങ്ങളും മനസ്സിലാക്കുന്നതിന് ഇൗ പങ്കാളിത്തത്തിലൂടെ പ്രവർത്തക കമ്മിറ്റി നിർമിതബുദ്ധിയുടെ വിവിധ വശങ്ങൾ നിരീക്ഷണവിധേയമാക്കും. സാേങ്കതികവിദ്യ വികാസത്തിെൻറ വേഗതയിൽ ചുവട് പിഴക്കാതെ ഇരു രാജ്യങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ നയങ്ങളും നിയമക്രമങ്ങളും രൂപവത്കരിക്കുന്നതിന് ഇത് ഉപകരിക്കും. പുത്തൻ സാേങ്കതിക വിദ്യകൾ രംഗത്തെത്തുേമ്പാൾ തന്നെ അവ സ്വീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും പങ്ക് വഹിക്കാൻ ഇരു രാജ്യങ്ങളെയും കരാർ പ്രാപ്തമാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.