അറബ് എമിറേറ്റ്സിനും ആനന്ദമാണ് ആ പുരസ്കാര നേട്ടം
text_fieldsദുബൈ: ഇത്യോപ്യൻ പ്രധാനമന്ത്രി ആബി അഹ്മദിന് നൊബേൽ സമാധാന സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആ നാടിനും നാട്ടുകാർക്കുമൊപ്പം സന്തോഷം തോന്നിയ മറ്റൊരിടമുണ്ടെങ്കിൽ അത് സഹിഷ്ണുതയുടെ ആഗോള തലസ്ഥാനമായ യു.എ.ഇ ആണ്. രാഷ്ട്ര നായകർ അത്യാഹ്ലാദത്തോടെയാണ് ആബി അഹ്മദിന് അഭിനന്ദനങ്ങളും ആശംസകളും നേർന്നത്. ഇേത്യാപ്യയും എറിത്രിയയും തമ്മിലെ സംഘർഷം അവസാനിക്കാൻ അത്രയേറെ ആഗ്രഹിച്ചിരുന്നു യു.എ.ഇ. സമാധാന ദൗത്യങ്ങൾക്കും ജീവകാരുണ്യ യത്നങ്ങൾക്കും മികച്ച പിന്തുണകളും നൽകിയിരുന്നു.
ആബി അഹ്മദും എറിത്രിയൻ പ്രസിഡൻറ് ഇസായിയാസ് അഫ്വെറിക്കിയും അബൂദബി പ്രസിഡൻഷ്യൽ പാലസിൽ നിറചിരിയുമായി ഒത്തുചേരുകയുമുണ്ടായിരുന്നു. മാൻ ഒാഫ് വിസ്ഡം, യഥാർഥ സമാധാന ദൂതൻ എന്നിങ്ങനെയുള്ള വാക്കുകളുമായാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ അഭിനന്ദനമെഴുതിയത്.
അത്യന്തം അർഹതയുള്ള നേട്ടമാണ് സമാധാനദൂതനായ തെൻറ പ്രിയ സുഹൃത്തിെൻറ പുരസ്കാരലബ്ധിയെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ കുറിച്ചു. അബൂദബിയിലെ പ്രധാന കെട്ടിടങ്ങളെല്ലാം ഇത്യോപ്യൻ പതാകയുടെ നിറത്താൽ അലങ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.