‘ദുബൈ ഫ്യൂച്ചർ സൊല്യൂഷൻസ്’ രണ്ടാം ഘട്ടത്തിന് അനുമതി
text_fieldsശൈഖ് ഹംദാന്റെയും ശൈഖ ലത്തീഫയുടെയും സാന്നിധ്യത്തിൽ സഹകരണ കരാറിൽ ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനും ഹുസൈൻ സജ്വാനിയുടെ ദമാക് ഫൗണ്ടേഷനും ഒപ്പുവെക്കുന്നു
ദുബൈ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ മാതൃക സംരംഭമായ ദുബൈ ഫ്യൂച്ചർ സൊല്യൂഷൻസിന്റെ (ഡി.എഫ്.എഫ്) രണ്ടാംഘട്ട പ്രവത്തനങ്ങൾക്ക് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡി.ഇ.എഫ്) ട്രസ്റ്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അനുമതി നൽകി. ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റി (കൾചർ അതോറിറ്റി)യുടെ ചെയർപേഴ്സൻ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മേൽനോട്ടത്തിലാണ് ദുബൈ ഫ്യൂച്ചർ സൊല്യൂഷന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
നൂതന മാതൃകകളുടെ വികസനവും നടപ്പിലാക്കലും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തിനുമുന്നിൽ അത്തരം ആശയങ്ങൾ അവതരിപ്പിക്കുകയുമാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ ആസ്ഥാനത്ത് ഇരുവരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനും ഹുസൈൻ സജ്വാനിയുടെ ദമാക് ഫൗണ്ടേഷനും തമ്മിലുള്ള സഹകരണ കരാറും ഒപ്പുവെച്ചു. യു.എ.ഇയിൽ നൂതന ആശയങ്ങളെയും സാങ്കേതിക വിദ്യകളെയും പിന്തുണക്കുന്നതിനായി 10 കോടി ദിർഹം നിക്ഷേപിച്ച സ്ഥാപനമാണ് ദമാക് ഫൗണ്ടേഷൻ.
ലോകത്തെമ്പാടുമുള്ള ഫ്യൂച്ചർ സൊല്യൂഷൻസിന്റെ നവീന ആശയക്കാരെയും ഡിസൈനർമാരെയും പിന്തുണക്കുന്നതിനും മികച്ച പ്രതിഭകളെയും സർഗാത്മക ചിന്തകരെയും പരിപോഷിപ്പിക്കുന്നതിനുമുള്ള സമഗ്ര പ്ലാറ്റ്ഫോമായി ഈ സംരംഭം പ്രവർത്തിക്കുന്നതായി ശൈഖ് ഹംദാൻ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആഗോള തലത്തിൽ 700ലധികം സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾ സമർപ്പിച്ച 10,000ത്തിലധികം നൂതന പദ്ധതികൾ പ്രദർശിപ്പിക്കാൻ സംരംഭത്തിന് കഴിഞ്ഞതായി ശൈഖ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

