Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ റാസിലേക്ക്...

അൽ റാസിലേക്ക് പ്രവേശനം നിർത്തി

text_fields
bookmark_border
അൽ റാസിലേക്ക് പ്രവേശനം നിർത്തി
cancel

ദുബൈ: അൽ റാസ് മേഖലയിൽ രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാ യി അധികൃതർ അറിയിച്ചു. ഇന്നലെ മുതൽ രണ്ടാഴ്ചത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി. നിരവധി മലയാളികൾ താമസിക്കുന്ന സ്ഥലമാണിത്. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായാണ് നടപടികൾ. അൽ മുസല്ല സ്ട്രീറ്റ്, ഗൾഫ് സ്ട്രീറ്റ്, ബനിയാസ് സ്ട്രീറ്റ് എന്നിവ മുഖേന അൽ റാസിലേക്കുള്ള പ്രവേശനം തടയുന്നതിന് റോഡുകൾ അടച്ചു. ഇതോടെ, ഇവിടെയുള്ളവർക്ക് പുറത്തുപോകാനോ പുറത്തുള്ളവർക്ക് ഇവിടേക്ക് പ്രവേശിക്കാനോ കഴിയില്ല. ദുബൈ മെട്രോ ഗ്രീൻ ലെയ്നിലെ അൽ റാസ്, പാം ദേര, ബനിയാസ് സ്ക്വയർ എന്നീ സ്റ്റേഷനുകളും അടച്ചിടും. മെട്രോ ട്രെയിനുകൾ ഇവിടങ്ങിൽ നിർത്താതെ കടന്നുപോകുമെന്ന് റോഡ് ഗതാഗത അതോറിറ്റി വ്യക്തമാക്കി.


ദേര ഗോൾഡ് സൂഖ്, ഒാൾഡ് സൂഖ്, മ്യൂസിയങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന പ്രദേശമാണ് അൽ റാസ്. അണുനശീകരണ പ്രവർത്തനങ്ങൾ അതിശക്തമാക്കുന്നതിെൻറ ഭാഗമായാണ് ആളുകൾ പുറത്തിറങ്ങുന്നതും പുറമെനിന്നുള്ള ആളുകൾ ഇവിടേക്ക് വരുന്നതും തടഞ്ഞുകൊണ്ട് ദുരന്തനിവാരണത്തിനുള്ള ദുബൈയുടെ ഉന്നതതല സമിതി നിർദേശം പുറത്തിറക്കിയത്. ഇൗ ദിവസങ്ങളിൽ മേഖലയിലെ താമസക്കാർക്കുള്ള അവശ്യവസ്തുക്കളെല്ലാം ദുബൈ ആരോഗ്യ അതോറിറ്റിയുടെ സംഘങ്ങൾ എത്തിച്ചു നൽകുമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. ഇൗ മേഖലയിലെ താമസക്കാരല്ലാത്ത ആളുകൾ ഇവിടേക്ക് വരുന്നതിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗപ്രതിരോധപ്രവർത്തനങ്ങളുമായി സമ്പൂർണമായി സഹകരിക്കണമെന്ന് അധികൃതർ ജനങ്ങളോടഭ്യർഥിച്ചു. വിലക്ക് ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ കഴിഞ്ഞ ദിവസം യു.എ.ഇ അറ്റോണി ജനറൽ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsalras
News Summary - alras-uae-gulf news
Next Story