Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയുടെ...

യു.എ.ഇയുടെ ബഹിരാകാശ ചിത്രം പങ്കുവെച്ച് അൽ നിയാദി

text_fields
bookmark_border
യു.എ.ഇയുടെ ബഹിരാകാശ ചിത്രം പങ്കുവെച്ച് അൽ നിയാദി
cancel

ദുബൈ: യു.എ.ഇയുടെ ബഹിരാകാശത്തുനിന്നുള്ള ചിത്രം പങ്കുവെച്ച് സുൽത്താൻ അൽ നിയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയശേഷം ആദ്യമായാണ് അദ്ദേഹം പകൽസമയത്തെ യു.എ.ഇയുടെ ചിത്രം പകർത്തുന്നത്. ലോകത്ത് എവിടെയായിരുന്നാലും എന്‍റെ പാതകൾ വീട്ടിലേക്കാണ് നയിക്കുന്നതെന്നും ബഹിരാകാശത്ത് നിന്നും നമ്മുടെ മനോഹരമായ രാജ്യത്തിന്‍റെ കാഴ്ച ഓരോ തവണയും എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് ചിത്രത്തിനൊപ്പം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നേരത്തെ അൽ നിയാദിയുടെ സഹപ്രവർത്തകനായി ബഹിരാകാശ നിലയത്തിൽ ഉണ്ടായിരുന്ന ജപ്പാൻകാരൻ കുവോചി വകാത യു.എ.ഇയുടെ രാത്രികാല ചിത്രം പങ്കുവെച്ചിരുന്നു. സ്പേസ് എക്സ് ക്രൂ-5ലെ അംഗമായ ഇദ്ദേഹം മറ്റുള്ളവരോടൊപ്പം ദൗത്യം പൂർത്തിയാക്കി കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. നിലവിൽ അൽ നിയാദിയും ക്രൂ-6ലെ അംഗങ്ങളുമാണ് പരീക്ഷണങ്ങൾ നടത്തിവരുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രയാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്. മാർച്ച് രണ്ടിനാണ് അൽ നിയാദി ബഹിരാകാശകേന്ദ്രത്തിലേക്ക് പുറപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEAl Niyadispace photo
News Summary - Al Niyadi shares space photo of UAE
Next Story