Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅല്‍ ഫലാഹ്...

അല്‍ ഫലാഹ് പ്രീമിയര്‍ ലീഗ്; ഗ്രീന്‍ ആര്‍മി ജേതാക്കള്‍

text_fields
bookmark_border
അല്‍ ഫലാഹ് പ്രീമിയര്‍ ലീഗ്; ഗ്രീന്‍ ആര്‍മി ജേതാക്കള്‍
cancel
camera_alt

അല്‍ ഫലാഹ് പ്രീമിയര്‍ ലീഗ് 2023 ക്രിക്കറ്റ് ടൂര്‍ണമെന്റ് ലീഗിൽ ജേതാക്കളായ ഗ്രീന്‍ ആര്‍മി ടീം

അബൂദബി: അല്‍ ഫലാഹ് പ്രീമിയര്‍ ലീഗ് 2023 ക്രിക്കറ്റ് ടൂര്‍ണമെന്റ് ലീഗ് ഫൈനലില്‍ 92 റണ്‍സ് നേടി ഗ്രീന്‍ ആര്‍മി ജേതാക്കളായി. അല്‍ ഫലാഹ് മേഖലയില്‍ താമസിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തില്‍ ടേബ്ള്‍ ടോപ്പേഴ്സായ ഗ്രീന്‍ ആര്‍മിയും ബ്ലൂ ഹോക്സും തമ്മിലാണ് മാറ്റുരച്ചത്. 40 ദിവസമായി നടന്ന മത്സരത്തില്‍ നിരവധി ടീമുകളാണ് പങ്കെടുത്തത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബ്ലൂ ഹോക്‌സിലെ എല്ലാവരും 92 റണ്‍സില്‍ പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഗ്രീന്‍ ആര്‍മി 10 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് നേടി ഏഴു വിക്കറ്റിന് വിജയം കരസ്ഥമാക്കി. ബ്ലൂ ഹോക്‌സ് നിരയില്‍ ക്യാപ്റ്റന്‍ ഫാരിസ് 29 റണ്‍സ് നേടി ടോപ് സ്‌കോററായി. ബൗളിങ് നിരയില്‍ ജാബിര്‍, ബൈതുല്ല, സിയാദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങ് ആരംഭിച്ച ഗ്രീന്‍ ആര്‍മി ഓപണര്‍മാരായ അസ്‍ലം, സുധീഷ് യഥാക്രമം 31ഉം 29ഉം റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഷിനാസ് മജീദ് 24 റണ്‍സുമായി പുറത്താകാതെ നിന്ന് ഗ്രീന്‍ ആര്‍മിയെ വിജയത്തിലേക്കു നയിച്ചു. ബാള്‍ ചെയ്ത ഗ്രീന്‍ ആര്‍മിയിലെ ഇംതിയാസ് നാലു വിക്കറ്റ് നേടി. കാജാ ഷമീര്‍, സുധീഷ്, ജംഷീര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം കരസ്ഥമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Green ArmyAl Falah Premier League
News Summary - Al Falah Premier League; Green Army winners
Next Story