Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ ഐൻ...

അൽ ഐൻ പുഷ്പമേളക്ക് വർണാഭ തുടക്കം

text_fields
bookmark_border
അൽ ഐൻ പുഷ്പമേളക്ക് വർണാഭ തുടക്കം
cancel
camera_alt

അൽ സാറൂജ് പാർക്കിൽ ആരംഭിച്ച അൽ ഐൻ പുഷ്പമേള

അൽഐൻ: ഈ വർഷത്തെ അൽഐൻ പുഷ്പ മേളക്ക് അൽ സാറൂജ് പാർക്കിൽ തുടക്കം. പുഷ്പ മേളയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ അൽഐൻ നഗരസഭ, ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. സൈഫ് സുൽത്താൻ അൽ നാസരി, അൽഐൻ നഗരസഭ ജനറൽ മാനേജർ റാഷിദ്‌ മുസബ്ബാഹ് അൽ മുനാഇ എന്നിവർ ചേർന്ന് നിർവഹിച്ചു. മറ്റു ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. വിവിധ പരമ്പരാഗത കലാ പരിപാടികളും അരങ്ങേറി. അൽഐൻ നഗരത്തിന് അടുത്തുള്ള വിശാലമായ സാറൂജ് പാർക്കിലാണ് അൽഐൻ നഗരസഭ ഈ താൽക്കാലിക പൂന്തോട്ടം ഒരുക്കിയത്.

വിവിധ വർണത്തിലുള്ള പൂക്കളും ചെടികളും പച്ചവിരിച്ച പുൽപരവതാനിയുംകൊണ്ട് മനോഹരമായി രൂപകൽപന ചെയ്ത പാർക്കിൽ ആകർഷണീയമായ വിവിധ രൂപങ്ങളും സംവിധാനിച്ചിരിക്കുന്നു. സന്ദർശകർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പൂക്കൾകൊണ്ട് ഉണ്ടാക്കിയ കമാനങ്ങൾക്കും വിവിധ രൂപങ്ങൾക്കും പുറമെ എൽ.ഇ.ഡി ബൾബുകൾകൊണ്ട് നിർമിച്ച പൂക്കളും പൂമ്പാറ്റകളും സന്ധ്യാസമയങ്ങളിൽ മനോഹരമായ കാഴ്ചയൊരുക്കുന്നുണ്ട്. വിവിധ വർണങ്ങളിലുള്ള പെറ്റൂണിയയും സൂര്യകാന്തി പൂക്കളുമാണ് ആകർഷണീയം. പൂക്കൾകൊണ്ട് അൽഐൻ എന്ന് അറബിയിൽ എഴുതിയത് മറ്റൊരു പ്രത്യേകതയാണ്. പാർക്കിൽ വിവിധ ഭക്ഷ്യ വിഭവങ്ങളുടെയും മറ്റ് ഉൽപന്നങ്ങളുടെയും വിപണന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ അൽഐൻ പുഷ്പമേളയുടെ ഭാഗമായാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്.

സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് കുടുംബസമേതം ഓരോ ദിവസവും ഇവിടെ എത്തുന്നത്. ഉദ്യാനത്തിൽ നിന്നും സെൽഫിയും വിഡിയോയും എടുക്കാൻ സന്ദർശകരുടെ തിരക്കാണ്. ഫോട്ടോ എടുക്കാനും അത് പ്രിന്‍റ് ചെയ്യാനുമുള്ള സൗകര്യവും വിഡിയോ എടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നാലു മുതൽ 10 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി എട്ടിന് തുടങ്ങിയ പുഷ്പമേള 17 വരെ നീണ്ടുനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAl AinFlower fair
News Summary - Al Ain Flower Fair
Next Story